വയനാട് -കണ്ണൂർ വിമാനത്താവളം റോഡ് പദ്ധതി നോട്ടിഫിക്കേഷൻ സമർപ്പിച്ചു
Tuesday, July 23, 2024 1:50 AM IST
ഇരിട്ടി: വയനാട്ടിൽ നിന്നു കണ്ണൂർ വിമാനത്താവളത്തിലക്കുള്ള പുതിയ റോഡ് പദ്ധതിയുടെ 4 (1) നോട്ടിഫിക്കേഷൻ കളക്‌ടർക്ക് സമർപ്പിച്ചതായി കെആർഎഫ്ബി ഉദ്യോഗസ്ഥർ. സണ്ണി ജോസഫ് എംഎൽഎ വിളിച്ച പേരാവൂർ നിയോജക മണ്ഡലം അവലോകന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഗസറ്റ് വിജ്‌ഞാപനം വരുന്നതോടെ സാമൂഹികാഘാത പഠനം നടത്താനാകും. അമ്പായത്തോട് നിന്ന് തുടങ്ങി വിമാനത്താവളം വരെ 40 കിലോമീറ്റർ ദൂരത്തിൽ 24 മീറ്റർ വീതിയിൽ നാലുവരി പാത പണിയുന്നതിനുള്ള അലൈൻമെന്‍റ് പൂർത്തിയായ സാഹചര്യത്തിലാണു 4(1) നോട്ടിഫിക്കേഷനായി കളക്ടർക്ക് സമർപ്പിച്ചതെന്നു കെആർഎഫ്‌ബി അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ പി. സജിത്ത് യോഗത്തെ അറിയിച്ചു.

ആറു മാസം കൊണ്ട് സാമൂഹികാഘാത പഠനവും പിന്നീട് സ്ഥലത്തി ന്‍റെ സർവേ, ടെൻഡർ നടപടികളും നടക്കും. കിഫ്ബി ഫണ്ടിൽ നിന്നു 2000 കോടി ചെലവഴിച്ചു പൂർത്തിയാക്കാനുദ്ദേശിച്ചിട്ടുള്ള പദ്ധതിയിൽ 974 കോടി രൂപയോളമാണ് സ്ഥലമേറ്റെടുപ്പിന് പ്രതീക്ഷിക്കുന്നത്. അമ്പായത്തോട് മുതൽ ബോയിസ് ടൗൺ വരെയുള്ള പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചതാണ്.

ഇരിട്ടി- പേരാവൂർ- നെടുംപൊയിൽ റോഡ് നവീകരണ പ്രവൃത്തി ടെൻഡർ ഘട്ടത്തിലാണ്. താലൂക്ക് ആസ്ഥാനത്തേക്ക് എത്തുന്ന മാടത്തിൽ- കീഴ്പള്ളി- ആറളം ഫാം- പാലപ്പുഴ റോഡിന്‍റെ പുനർനിർമാണം സിആർഎഫ് ഫണ്ട് പദ്ധതിയിൽ നിർദേശിക്കും. കണിച്ചാർ-കാളികയം- വളയംചാൽ അടയ്ക്കാത്തോട് - ശാന്തിഗിരി, കുന്നോത്ത്- കേളൻപീടിക എന്നീ റോഡുകൾ നബാർഡ് പദ്ധതിയിൽ നവീകരിക്കാൻ നിർദേശിക്കും.


ജറ്റ് പദ്ധതിയിലേക്ക് കേളകം - അടയ്ക്കാത്തോട് റോഡ് സമർപ്പിക്കും. എടത്തൊട്ടി- പെരുമ്പുന്ന (3.87 കോടി), വിളക്കോട് - അയ്യപ്പൻകാവ് (മൂന്നുകോടി രൂപ) എന്നീ കരാർ നൽകിയ പ്രവൃത്തികൾ ഏറ്റെടുത്തവർ വിസമ്മതിച്ചതിനാൽ റീടെൻഡർ നടത്തേണ്ട സ്ഥിതിയാണെന്ന് മരാമത്ത് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. എല്ലാ റോഡ് നവീകരണ പ്രവൃത്തികളേയും ജലജീവൻ മിഷൻ പ്രവൃത്തികൾ ബാധിച്ചിട്ടുണ്ട്. തൊണ്ടിയിൽ മുതൽ മണത്തണ വരെ രണ്ടാമത്തെ റീച്ച് നവീകരണത്തിനു സാങ്കേതികാനുമതി ലഭിച്ചു.

ആനമതിൽ പണി പുരോഗതിയില്ലാത്തതിനാൽ, ഇക്കാര്യം എംഎൽഎ, മന്ത്രി തലത്തിൽ അന്വേഷിക്കാനും യോഗം തീരുമാനിച്ചു. എക്സിക്യൂട്ടീവ് എൻജിനിയർ ഷാജി തയ്യിൽ, അസി. എക്സിക്യൂട്ടീവ് എൻജിനീയർ ഷീല ചോറൻ, അസിസ്റ്റന്‍റ് എൻജിനിയർമാരായ പി. സനില, സി. ബിനോയി , ടി.വി. രേഷ്‌മ, കെ. രേഷ്‌മ , കെ. മിഥുൻ എന്നിവർ പങ്കെടുത്തു.