കശുമാങ്ങ സംഭരണത്തിന് തണുപ്പന്‍ പ്രതികരണം
Thursday, April 11, 2024 1:55 AM IST
കാസര്‍ഗോഡ്: പ്ലാന്‍റേഷന്‍ കോര്‍പറേഷന്‍റെ കശുമാങ്ങ സംഭരണത്തോട് താത്പര്യം കാട്ടാതെ കര്‍ഷകര്‍. സംഭരണം തുടങ്ങി ഒരുമാസം കഴിഞ്ഞിട്ടും ഒരു കര്‍ഷകന്‍ പോലും കശുമാങ്ങ നല്‍കിയിട്ടില്ല. കശുമാങ്ങ കേടുകൂടാതെ പറിച്ചെടുത്ത് പിസികെ ഓഫീസിലെത്തിക്കാനുള്ള ബുദ്ധിമുട്ടും ഒരുമിച്ചു ചാക്കില്‍ കെട്ടുമ്പോള്‍ പെട്ടെന്നു നശിക്കുന്നതുമാണ് കര്‍ഷകരെ ഇതില്‍നിന്ന് പിന്നോട്ടുവലിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്‍റെ ആര്‍കെവിവൈ പദ്ധതിയുമായി ചേര്‍ന്നാണ് പിസികെ കശുമാങ്ങ സംഭരണം ആരംഭിച്ചത്.

കശുവണ്ടിയോടു കൂടിയ കശുമാങ്ങ കിലോയ്ക്ക് 20 രൂപ നിരക്കിലാണ് കര്‍ഷകരില്‍ നിന്നു വാങ്ങാന്‍ തീരുമാനിച്ചത്. കിലോയ്ക്ക് 95-99 രൂപയാണ് ഇപ്പോള്‍ കശുവണ്ടിക്ക് ലഭിക്കുന്നത്. ഒരു കിലോ കശുവണ്ടിയില‍ 160-200 എണ്ണം വരെയുണ്ടാകും. എന്നാല്‍, കശുമാങ്ങയും കശുവണ്ടിയും ഒരുമിച്ച് വില്പന നടത്തുമ്പോള്‍ 10-20 എണ്ണം മതി ഒരു കിലോ തികയാന്‍. കശുവണ്ടി ഉണക്കേണ്ട ആവശ്യവുമില്ല. കശുമാങ്ങയും കശുവണ്ടിയും ഒരുമിച്ച് വില്‍ക്കുമ്പോള്‍ ഒരു കിലോ കശുവണ്ടിക്ക് ലഭിക്കുന്നതിന്‍റെ ഇരട്ടിയിലേറെ വില ലഭിക്കുമെന്നതിനാല്‍ കര്‍ഷകര്‍ ഇതിനോട് താത്പര്യം കാട്ടുമെന്നായിരുന്നു


പ്ലാന്‍റേഷന്‍ കോര്‍പറേഷന്‍റെ പ്രതീക്ഷ. ഇങ്ങനെ സംഭരിക്കുന്ന കശുമാങ്ങയില്‍ നിന്നു ഫ്രഷ് ജ്യൂസും കാര്‍ബണേറ്റഡ് പാനീയമായ ഓസിയാനയും തയാറാക്കാനായിരുന്നു പിസികെയുടെ പദ്ധതി. പിസികെ എസ്റ്റേറ്റുകളില്‍ തന്നെ ആവശ്യത്തിനു കശുമാങ്ങ ലഭ്യമാണെങ്കിലും കര്‍ഷകരേക്കൂടി ഇതില്‍ പങ്കാളികളാക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. എന്നാല്‍, പ്രായോഗികബുദ്ധിമുട്ടുകള്‍ മൂലം കര്‍ഷകര്‍ താത്പര്യം കാണിച്ചതേയില്ല.