വ്യത്യസ്തനാണ് മേജർ കെ.പി. ജോസഫ്
Saturday, July 27, 2024 1:50 AM IST
എരുമപ്പെട്ടി: വിരമിച്ചതിന് ശേഷവും രാജ്യത്തിനായി സേവനം ചെയ്യുന്ന ജവാനാണ് മേജർ കെ.പി ജോസഫ്.

എരുമപ്പെട്ടി സ്വദേശിയായ കെ.പി. ജോസഫ് 1976ലാണ് സേനയിൽ പ്രവേശിച്ചത്. വിവിധ യൂണിറ്റുകളുടെ ഓഫീസർ കമാൻഡിംഗ് ഉൾപ്പടെയുള്ള തസ്തികകളിൽ പ്രവർത്തിച്ചു. 33 വർഷത്തെ സേവനത്തിനുശേഷം 2008ൽ വിരമിച്ചു. സ്തുത്യർഹമായ സേവനങ്ങൾക്ക് നിരവധി മെഡലുകൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.കാർഗിൽ യുദ്ധത്തിൽ പങ്കാളിയായ അദ്ദേഹം രാജ്യത്തിന്‍റെ സേനകളിൽ പ്രവേശനം നേടാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കുകയും അവർക്ക് സൗജന്യമായി പരിശീലനം നൽകുകയും ചെയ്യുന്നു.

ഇന്ത്യൻ സേനകളില്‌ പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവരെ അതിന് പ്രാപ്തരാക്കുന്നതിനുവേണ്ടി 16 വർഷമായി സൗജന്യ പരിശീലന ക്ലാസുകൾ നടത്തുന്നു. റീച്ച് ഫോർ ദി സ്റ്റാർ എന്ന പേരിൽ ഓഫ് ലൈനായും ഓൺലൈനായും നടത്തിവരുന്ന പരിശീലന ക്ലാസുകളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നും ഉദ്യോഗാർഥികൾ പങ്കെടുക്കുന്നുണ്ട്.


സ്വന്തം വീട്ടിൽ സൗകര്യങ്ങൾ ഒരുക്കിയാണ് ക്ലാസുകൾ നടത്തുന്നത്. മേജർ കെ.പി ജോസഫിന് പുറമെ വിവിധ സേനകളിൽനിന്ന് വിരമിച്ച പ്രഗത്ഭരായ ഉദ്യോഗസ്ഥരും വിദഗ്ധരായ അധ്യാപകരും ക്ലാസുകൾക്ക് നേതൃത്വം നൽകുന്നു.