നിലവിലെ നിർമാണപ്രവൃത്തികളിൽ ആശങ്കകളും പ്രതിഷേധവും ശക്തം
Saturday, July 27, 2024 1:49 AM IST
കൊരട്ടി: കൊരട്ടി ഗ്രാമപഞ്ചായത്ത് പരിധിയിലെ സിഗ്നൽജംഗ്ഷനുകളായ കൊരട്ടി, ചിറങ്ങര, മുരിങ്ങൂർ മേഖലകളിൽ ദേശീയപാത വികസനത്തിന്‍റെ ഭാഗമായി പുരോഗമിക്കുന്ന നിർമാണ പ്രവൃത്തികളിൽ പ്രദേശവാസികൾക്കിടയിൽ അസംതൃപ്തി പുകയുന്നു.

കൊരട്ടിയിൽ മൂന്നു സ്പാനുകളോടു കൂടിയ പാലവും മുരിങ്ങൂരിലും ചിറങ്ങരയിലും അടിപ്പാതകളുമാണ് നാഷണൽ ഹൈവേ അഥോറിറ്റി നിർമിക്കാൻ നിശ്ചയിച്ചിരിക്കുന്നത്. പാലങ്ങളുടെ നിർമാണം ആരംഭിക്കുന്നതിനു മുമ്പ് ഇരുദിശകളിലേക്കും സമാന്തരപാതകൾ ഒരുക്കുന്നതിന്‍റെ പ്രാരംഭ നടപടികളാണ് മൂന്നിടങ്ങളിലും നടക്കുന്നത്. സമാന്തരമായി നിർമിക്കുന്ന പാതകൾ പിന്നീട് സർവീസ് റോഡുകളായി മാറും.

എന്നാൽ യാതൊരു മുന്നൊരുക്കങ്ങളോ മേൽനോട്ടമോ ഇല്ലാതെയാണ് നിലവിൽ കാനനിർമാണവും റോഡും നിർമിക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി. ഡ്രെയിനേജ് അടക്കം റോഡിന്‍റെ വീതി 6.25 മീറ്റർ ആയിരിക്കണമെന്നിരിക്കെ ചിറങ്ങരയിൽ 5 മുതൽ 6 വരെ മീറ്റർ വീതിയിലാണ് നിർമാണം നടക്കുന്നതെന്നും നിർദേശിക്കപ്പെട്ടിരിക്കുന്ന മാനദണ്ഡങ്ങൾക്കു വിരുദ്ധമായി നിർമാണം അനുവദിക്കില്ലെന്ന നിലപാടുമായി ചിറങ്ങര വികസനസമിതി രംഗത്തുവന്നിട്ടുണ്ട്. വിവിധ കോണുകളിൽനിന്നും പ്രതിഷേധം ഉയർന്നതോടെ കാനയുടെ നിർമിച്ച കോൺക്രീറ്റ് ഭാഗങ്ങൾ എൻഎച്ച്എഐ പൊളിച്ചുനീക്കി. റോഡിന്‍റെ വീതി മാർക്ക് ചെയ്തതിൽ വന്ന വീഴ്ചയായിരുന്നുവെന്നും അളവിൽ കൃത്യത പാലിക്കുമെന്നാണ് തൊഴിലാളികൾ പറയുന്നത്.


കോടികൾ വിനിയോഗിച്ച് നടക്കുന്ന മൂന്നു പാലങ്ങളുടെയും അനുബന്ധ റോഡുകളുടെയും ഡ്രെയ്നേജുകളുടെയും നിർമാണത്തിലും നാഷണൽ ഹൈവേ അഥോറിറ്റിയുടെയും പ്രാദേശികഭരണകൂടമെന്ന നിലയിൽ പഞ്ചായത്തിന്‍റേയും ജനപ്രതിനിധികളുടെയും ഏകോപനം കാര്യക്ഷമമായി ഉണ്ടാകണമെന്നാണ് നാട്ടുകാർ പറയുന്നത്.