തകർന്ന റോഡുകളിലെ കുഴിയടപ്പ് വേഗത്തിലാക്കണം: ജില്ലാ കളക്ടര്‍
Saturday, July 27, 2024 1:32 AM IST
തൃശൂർ: റോഡിലെ കുഴികൾ അടയ്ക്കുന്ന ജോലികൾ വേഗത്തിലാക്കണമെന്നു ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍. മഴയില്‍ മരങ്ങള്‍ വീണുണ്ടാകുന്ന തകരാറുകളും സമയബന്ധിതമായി പരിഹരിക്കണം.

അനുമതി ആവശ്യമെങ്കില്‍ മുന്‍കൂട്ടി അറിയിച്ച് നടപടി സ്വീകരിക്കണം. റോഡ് സുരക്ഷ ഉറ പ്പാക്കാൻ സൈന്‍ ബോര്‍ഡുകള്‍, അപകടസൂചികകള്‍ എന്നിവ സ്ഥാപിക്കുക, പ്രധാനപ്പെട്ട ജംഗ്ഷനുകളിലും മറ്റും സീബ്ര ലൈന്‍ വ്യക്തമായി കാണുന്നുണ്ടെന്ന് ഉറപ്പാക്കുക, സ്‌കൂള്‍മേഖലകളില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പാടാക്കുക എന്നിങ്ങനെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു നിർദേശം നല്കി. ജില്ലയിലെ റോഡ് നിര്‍മാണ പുരോഗതി സംബന്ധിച്ച അവലോകനയോഗത്തിലാണ് കളക്ടർ നിർദേശം നല്കിയത്.

പൊതുമരാമത്ത്, കെഎസ്ടിപി, കെആര്‍എഫ്ബി, എന്‍എച്ച് വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിലയിരുത്തി. ഊരകം - പൂച്ചിന്നിപ്പാടം റോഡ് കോൺക്രീറ്റിംഗ് പുരോഗമിക്കുകയാണ്. ചന്തക്കുന്ന് - ക്രൈസ്റ്റ് കോളജ് ഡൈവേര്‍ഷനുകൂടി അനുമതി ലഭിച്ചാല്‍ ഒരേസമയം പ്രവൃത്തി നടത്താനാകും.

തൃശൂര്‍ - കുറ്റിപ്പുറം റോഡുപണിയുടെ പുതിയ ടെന്‍ഡര്‍ നടപടി ഉടന്‍ പൂര്‍ത്തിയാക്കും. നിലവിലുള്ള റോഡിലെ അറ്റകുറ്റപ്പണികള്‍ ദ്രുതഗതിയിൽ നടക്കുന്നുണ്ടെന്നും അധികൃതർ യോഗത്തിൽ പറഞ്ഞു. കെആര്‍എഫ്ബിയുടെ ചാലക്കുടി- ആനമല റോഡില്‍ 20 കിലോമീറ്റർ ബിസി പ്രവൃത്തി പൂര്‍ത്തിയായി. പത്തു കിലോമീറ്റര്‍കൂടി ശേഷിക്കുന്നുണ്ട്. നിലവില്‍ ഗതാഗതം സുഗമമാക്കാന്‍ ജീവനക്കാരെ നിയോഗിച്ചതായും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

വിലങ്ങന്നൂര്‍ - വെള്ളിക്കുളങ്ങര - വെറ്റിലപ്പാറ മലയോരഹൈവേക്കായി 18 ഹെക്ടര്‍ വനഭൂമിയില്‍ 13 ഹെക്ടര്‍ ലഭ്യമായിട്ടുണ്ട്. ശേഷിക്കുന്ന വനഭൂമികൂടി കണ്ടെത്താൻ നടപടി ഊര്‍ജിതമാക്കും. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് റോഡിനായി ഭൂമിയേറ്റെടുപ്പ് പൂര്‍ത്തിയായി. പൊതുമരാമത്ത് വകുപ്പിനു ഭൂമി കൈമാറുന്ന പ്രവൃത്തി വേഗത്തിലാക്കും.


തൃശൂര്‍ - തലോര്‍ റോഡ് നിര്‍ മാണം പുതിയ കരാറുകാരനെ ഏല്‍പ്പിക്കുന്ന നടപടിയും മുണ്ടൂര്‍ - പുറ്റേക്കര റോഡിനായി ഭൂമിയേറ്റെടുപ്പുപ്രവൃത്തികളും പുരോഗമിക്കുന്നതായും അധികൃതര്‍ അറിയിച്ചു.

എഡിഎം ടി. മുരളി, പൊതുമരാമത്ത്, കെഎസ്ടിപി, കെആര്‍എഫ്ബി, എന്‍എച്ച് വിഭാഗങ്ങളുടെ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍, അസിസ്റ്റന്‍റ് എക്‌സി. എന്‍ജിനീയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തൃശൂർ - കുന്നംകുളം റോഡ്
ഉടൻ നന്നാക്കുമെന്നു കളക്ടർ

സ്വന്തം ലേഖകൻ

തൃശൂർ: ജില്ലയിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനു താത്കാലിക കുഴിയടയ്ക്കൽ ഉടൻ നടത്തുമെന്നു ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ദീപികയോടു പറഞ്ഞു.

തകർന്ന റോഡുകളിലൂടെയുള്ള യാത്രാദുരിതത്തെക്കുറിച്ചുള്ള ദീപികയുടെ റിപ്പോർട്ടിനോടു പ്രതികരിക്കുകയായിരുന്നു കളക്ടർ.

ഏറ്റവും അടിയന്തരമായി തൃശൂർ-കുന്നംകുളം റൂട്ടിലെ കുഴികളാണ് താൽക്കാലികമായി നികത്തുക. ഇതിനുള്ള എല്ലാ സജ്ജീകരണങ്ങളുമായിട്ടുണ്ടെന്നും രണ്ടു ദിവസം മഴ ഇല്ലെങ്കിൽ ടാറിംഗ് തുടങ്ങുമെന്നും കളക്ടർ പറഞ്ഞു.

താത്കാലിക ടാറിംഗ് മാത്രമാണ് നടത്തുക. സ്ഥിരം ടാറിംഗ് പിന്നീടു നടത്തുമെന്നും അതിനു നടപടിക്രമങ്ങളുണ്ടെന്നും കളക്ടർ കൂട്ടിച്ചേർത്തു.