പാലപ്പിള്ളിയിൽ മുപ്പതോളം കാട്ടാനകൾ ഇറങ്ങി; റബർതൈകൾ നശിപ്പിച്ചു
Saturday, July 27, 2024 1:32 AM IST
പാലപ്പിള്ളി: കാരികുളത്ത് മുപ്പതോളം കാട്ടാനകള്‍ ഇറങ്ങി. കന്നാറ്റുപ്പാടം സ്‌കൂളിനു സമീപത്തും മുപ്ലിവാലി ആശുപത്രിക്കു സമീപത്തും കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുകയാണ്. കുണ്ടായി റബര്‍ എസ്‌റ്റേറ്റിലെ 40 ഹെക്ടറിലെയും കാരിക്കുളം മുപ്ലി എസ്‌റ്റേറ്റിലെ ഏഴു ഹെക്ടറിലെയും റബര്‍ തൈകളും ആനകള്‍ നശിപ്പിച്ചു.

എസ്റ്റേറ്റ് ഗാര്‍ഡുകളിരിക്കുന്ന ഷെഡ്, റബര്‍പാലരിക്കുന്ന വേയ്‌മെന്‍റ് ഷെഡ്, ബാര്‍ക്കുകള്‍ എന്നിവയും ആനകൾ തകര്‍ത്തിട്ടുണ്ട്. നിലവില്‍ സോളാര്‍ ഫെന്‍സിംഗ് അല്ലാതെ ആനകളെ പ്രതിരോധിക്കാന്‍ മറ്റൊരു മാര്‍ഗവും ഇവിടെയില്ല. സോളാർ വേലി മറികടന്നാണ് ആനകള്‍ നാട്ടിലേക്കിറങ്ങുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.


പുറത്തിറങ്ങാന്‍പോലും ഭയപ്പെടുന്ന അവസ്ഥയിലാണ് നാട്ടുകാര്‍. ഭക്ഷണം കിട്ടാത്തതിനാലാണ് ആനകള്‍ കാടിറങ്ങുന്നതെന്നും ജനവാസമേഖലയിലേക്ക് ആനകള്‍ ഇറങ്ങാതിരിക്കാൻ അധികൃതര്‍ സംവിധാനമൊരുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.