ആമ്പല്ലൂരിൽ അടിപ്പാതനിർമാണം ആരംഭിച്ചു
Saturday, July 27, 2024 1:31 AM IST
ആമ്പല്ലൂർ: അപകടങ്ങൾ ആവർത്തിക്കുന്ന ആമ്പല്ലൂർ ജംഗ്ഷനിൽ അടിപ്പാതയുടെ നിർമാണം ആരംഭിച്ചു. അപകട സാധ്യത ഇല്ലാതാക്കാൻ ദേശീയപാത 544-ല്‍ അനുവദിച്ച 11 അടിപ്പാതകളിലൊന്നാണ് ആമ്പല്ലൂരിലേത്. വെഹിക്കുലാർ അണ്ടർ പാസ് എന്ന അടിപ്പാതയുടെ നിര്‍മാണച്ചുമതല നമക്കൽ പി.എസ്.ടി. കമ്പനിക്കാണ്. 44.65 കോടിയാണു പ്രതീക്ഷിക്കുന്ന ചെലവ്. 2025 സെപ്റ്റംബറില്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണു പ്രതീക്ഷ.

ജംഗ്ഷനിൽ സർവീസ് റോഡിലെ തടസങ്ങൾ ഒഴിവാക്കുകയും അലൈൻമെന്‍റ് പരിശോധനയുമാണ് ഇപ്പോൾ നടക്കുന്നത്. അടിപ്പാതയ്ക്ക് സ്ഥലം നേരത്തേ ഏറ്റെടുത്തിട്ടുണ്ട്. മണ്ണുത്തി - അങ്കമാലി ടോൾപാത വികസനത്തി ന്‍റെ ഭാഗമായാണ് ഇവിടെ സ്ഥലം അളന്നെടുത്തത്. വാഹനപ്പെരുപ്പം കണക്കിലെടുത്ത് സര്‍വീസ് റോഡിന് വീതി ആറര മീറ്ററായിരിക്കും.


അടിപ്പാത പൂര്‍ത്തിയായാല്‍ ദേശീയപാതയിലെ സിഗ്നല്‍ ഒഴിവാകും. ആറുവരിപ്പാതയുടെ പ്രധാന റോഡ് മേൽപ്പാലമായി ആമ്പല്ലൂർ സെന്‍ററിലൂടെ കടന്നുപോകും. വരന്തരപ്പിള്ളി, കല്ലൂർ റോഡിൽ നിന്നു വരുന്ന വാഹനങ്ങൾക്ക് സർവീസ് റോഡിലൂടെ ദേശീയപാതയിൽ പ്രവേശിക്കാം.
മണലിപ്പാലത്തിനു സമീപത്തു നിന്ന് ആരംഭിക്കുന്ന അടിപ്പാതയ്ക്ക് 1.02 കിലോമീറ്റർ നീളമുണ്ടായിരിക്കും. ശ്രീലക്ഷ്മി തിയേറ്ററിനു സമീപത്താണ് അടിപ്പാത അവസാനിക്കുന്നത്.