തിരുവെങ്കിടം അടിപ്പാത: റെയിൽവേ അനുമതി ലഭിച്ചു
Friday, July 26, 2024 1:40 AM IST
ഗുരുവായൂർ: തിരുവെങ്കിടം റെയിൽവേ അടിപ്പാതയ്ക്ക് റെയിൽവേയുടെ മുഴുവൻ അനുമതികളും ലഭിച്ചതായി കെ - റെയിലിന്‍റെ സീനിയർ സെക്ഷൻ എൻജിനീയർ അവലോകനയോഗത്തിൽ അറിയിച്ചു. എൻ.കെ. അക്ബർ എംഎൽഎ മേൽപ്പാലവും റെയിൽവേ അടിപ്പാതയും സംബന്ധിച്ചു വിളിച്ചുചേർത്ത അവലോകന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

5.67 കോടിയുടെ പുതിയ എസ്റ്റിമേറ്റ് റെയിൽവേ അംഗീകരിച്ചു. ഡീറ്റെയ്ൽഡ് പ്രോജക്ട് റിപ്പോർട്ട് നഗരസഭ വഴി പൊതുമരാമത്ത് വകുപ്പിനു കെെമാറും. മെയിന്‍റനൻസ് ചാർജായി 52 ലക്ഷം രൂപ റെയിൽവേയ്ക്കു ഡിപ്പോസിറ്റ് ചെയ്യണം. എന്നാൽ അപ്രോച്ച് റോഡിനു ദേവസ്വം സ്ഥലം വിട്ടുനല്കുന്നതുമായി ബന്ധപ്പെട്ട് ഹെെക്കോടതിയിൽ നടക്കുന്ന കേസിൽ ഇതുവരെ തീരുമാനമായിട്ടില്ല.

മേൽപ്പാലത്തിന് താഴെയുള്ള സ്ഥലത്ത് ഓപ്പൺ ജിം, നടപ്പാത, ഫുഡ് സ്ട്രീറ്റ് എന്നിവ സ്ഥാപിക്കുന്നതിന് ആർഡിബിസികെയുടെ അധീനതയിലുള്ള മേൽപ്പലത്തിന്‍റെ താഴെയുള്ള സ്ഥലം നഗരസഭയ്ക്ക് ലഭിക്കുന്നതിന് പൊതുമരാമത്ത് മന്ത്രിക്ക് കത്തുനൽകാൻ എംഎൽഎ നിർദേശം നൽകി. ഓപ്പൺ ജിംനേഷ്യത്തിന് എംഎ എ ഫണ്ടിൽനിന്ന് 20 ലക്ഷം അനുവദിച്ചിട്ടുണ്ട്.


മേൽപ്പാലത്തിന് സമീപത്ത് ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സംവിധാനങ്ങളൊരുക്കാൻ കരാറുകാർക്ക് നിർദേശംനൽകി. മേൽപ്പാലത്തിന് സമീപത്തെ സാമൂഹികവിരുദ്ധ ശല്യം തടയുന്നതിന് താത്കാലികമായി ഇരുമ്പുവേലി സ്ഥാപിക്കും. അടുത്ത അവലോകനയോഗം ഒാഗസ്റ്റ് ഏഴിനു ചേരാൻ യോഗത്തിൽ തീരുമാനമായി. നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ്, സെക്രട്ടറി, ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.