കാറ്റില്‌ മരംവീഴ്ച വ്യാപകം
Friday, July 26, 2024 1:40 AM IST
വേലൂർ

ശക്തമായ കാറ്റിൽ വീടിനു മുകളിൽ മരം കടപുഴകിവീണു. തെക്കേ അങ്ങാടിയിൽ താമസിക്കുന്ന ഒലക്കേങ്കിൽ വർക്കി മകൻ സേവിയുടെ വീടിനു മുകളിലാണ് ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും മാവ് കടപുഴകി വീണത്.

വീടിനു വിള്ളലും കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. കൂടാതെ കവുങ്ങും വാഴകളും മറിഞ്ഞു. വാർഡ് മെംബറേയും മറ്റു പഞ്ചായത്ത് അധികാരികളെയും വിവരം അറിയിച്ചു.

ചെങ്ങാലൂര്‍

കുണ്ടുകടവില്‍ മരംവീണ് വീടുതകര്‍ന്നു. കുണ്ടുകടവ് കരിബയ്ക്കല്‍ ഉണ്ണികൃഷ്ണന്‍റെ വീടിനുമുകളിലാണ് തേക്കുമരം വീണത്. ഓടിട്ട വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.എം. ബാബുരാജ്, വൈസ് പ്രസിഡന്‍റ് ഷൈനി ജോജു, മെമ്പര്‍മാരായ ഷാജു കാളിയേങ്കര, പ്രീതി ബാലകൃഷ്ണന്‍, സെക്രട്ടറി ഉമ ഉണ്ണികൃഷ്ണന്‍ വില്ലേജ് ഓഫീസര്‍ കെ.ആര്‍. ബിന്ദു എന്നിവര്‍ സ്ഥലത്തെത്തി.

ചേർപ്പ്

എട്ടുമന പൊട്ടുച്ചിറയിൽ വഴിയരികിൽനിന്ന കൂറ്റൻ മദിരാശിമരം കടപുഴകി വീണു. കഴിഞ്ഞദിവസം രാവിലെയാണ് മരംവീണത്. ഇതേ തുടർന്ന് കരുവന്നൂർ പുഴയിൽനിന്ന് കാഞ്ഞാണിഭാഗത്തേക്ക് ശുദ്ധജലം കൊണ്ടുപോകുന്ന പെപ്പുലൈനും പൊട്ടി.

പ്രദേശത്ത് അപകടഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്ന് നിരവധിതവണ പിഡബ്ല്യു ഡി അധികൃതർക്ക് പരാതി നൽകിയെങ്കിലും മരത്തിന്‍റെ ചില്ലകൾ വെട്ടിമാറ്റുന്നതല്ലാതെ മുറിച്ചുമാറ്റൽ നടപടികളൊന്നും ഉണ്ടായില്ലെന്ന് നാട്ടുകാർ ആരോപിച്ചു. മരം വീണതിനെതുടർന്ന് പ്രദേശത്തെ ചില മരങ്ങളും കടപുഴകിവീണ മദിരാശി മരവും ഇന്നലെ അധികൃതർ മുറിച്ചുമാറ്റി.


പുത്തൂർ

ശക്തമായ കാറ്റിൽ മാന്ദാമംഗലം കൊളാംകുണ്ട് വൈദ്യുതിലൈനിലേക്ക് തെങ്ങ് കടപുഴകിവീണു. കെഎസ്ഇബി ജീവനക്കാരും നാട്ടുകാരുംചേർന്ന് തെങ്ങ് മുറിച്ചുനീക്കി വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു.

ചെറുകുന്ന് സ്കൂളിനുസമീപം മരം വൈദ്യുതി കമ്പിയിലേക്ക് ഒടിഞ്ഞുവീണു. ഇതേ തുടർന്ന് ഗതാഗതം തടസപ്പെട്ടു. മാടക്കത്തറ പവർ ഗ്രിഡിന് സമീപം കൂറ്റൻ മരം കടപുഴകി വൈദ്യുതി ലൈനിലേക്കുവീണു. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മരം മുറിച്ചുനീക്കി.

എരുമപ്പെട്ടി

കുന്നംകുളം വടക്കാഞ്ചേരി സംസ്ഥാനപാതയിൽ മരം കടപുഴകിവീണ് റോഡ് ഇടിഞ്ഞുതാഴ്ന്നു. എരുമപ്പെട്ടി പഞ്ചായത്തിലെ കുണ്ടന്നൂർ ചുങ്കം സെന്‍ററിനും ഷാപ്പുംപടി സ്റ്റോപ്പിനും ഇടയിലായി കാർ വർക്ക്ഷോപ്പിന് എതിർവശത്തെ റോഡിൽനിന്ന മരമാണ് കടപുഴകി വീണത്. റോഡ് ഇടിഞ്ഞുതാഴുകയും പാതയ്ക്ക് വിള്ളൽ സംഭവിക്കുകയും ചെയ്തു. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പാത അപകടാവസ്ഥയിലാണ്.