മഴയിലും കാറ്റിലും നാശനഷ്ടം
Friday, July 26, 2024 1:39 AM IST
കൊടുങ്ങല്ലൂരിൽ

കൊടുങ്ങല്ലൂർ: ശക്തമായ കാറ്റിലും മഴയിലും കൊടുങ്ങല്ലൂരിൽ മരങ്ങൾവീണ് നാശനഷ്ടം. പടിഞ്ഞാറേനടയിൽ പിഡബ്ല്യുഡി റസ്റ്റ് ഹൗസ് വളപ്പിലെ മാവ് ഒടിഞ്ഞുവീണ് ഇരുചക്രവാഹനങ്ങൾക്ക് കേടുപാടു സംഭവിച്ചു. സമീപത്തെ ലോട്ടറി കടയ്ക്കും നാശനഷ്ടമുണ്ടായി. പടിഞ്ഞാറേനടയിൽ നിന്നു ഡിവൈഎസ്പി ഓഫീസ് ഭാഗത്തേക്കുള്ള റോഡിൽ മരംവീണ് ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്സ് എത്തി മരം മുറിച്ചുനീക്കി. മുഗൾ മാളിനു സമീപം മരക്കൊമ്പ് ഒടിഞ്ഞുവീണ് ഓട്ടോറിക്ഷയ്ക്ക് കേടുപാടുസംഭവിച്ചു. തെക്കേനടയിലും മരക്കൊമ്പ് ഒടിഞ്ഞുവീണു. ഇന്നലെ ഉച്ചയോടെയാണ് അതിശക്തമായ കാറ്റു വീശിയത്.

സിവിൽ സ്റ്റേഷനിലെ മുകളിലത്തെ കെട്ടിടത്തിൽ ശക്തമായ കാറ്റിൽ മേൽക്കൂരയിലെ സീലിംഗ് അടർന്നുവീണത് ജീവനക്കാരെ പരിഭ്രാന്തിയിലാക്കി. പുല്ലൂറ്റ് പനങ്ങാട്ട് ദയാലിന്‍റെ വീട് മരംവീണ് ഭാഗികമായി തകർന്നു. പതിയാശേരി പ്രദീപിന്‍റെ വീട്ടിൽ അയിനിമരം കടപുഴകിവീണ് പശുതൊഴുത്തു തകർന്നു. ഒ.കെ ഹോസ്പിറ്റലിനു തെക്കുഭാഗത്തു പോസ്റ്റ് ഒടിഞ്ഞുവീണ് വൈദ്യുതിവിതരണം തടസപ്പെട്ടു.

കയ്പമംഗലത്ത്

കൊപ്രക്കളം: കനത്ത കാറ്റിലും മഴയിലും കയ്പമംഗലത്ത് വീടിന്‍റെ മേൽക്കൂര ഭാഗികമായി തകർന്നു. കയ്പമംഗലം പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ നടക്കൽ രവീന്ദ്രന്‍റെ വീടിനാണ് കേടുപാട്.

ഇരിങ്ങാലക്കുടയില്‍

ഇരിങ്ങാലക്കുട: കനത്തമഴയിലും കാറ്റിലും ഇരിങ്ങാലക്കുട മേഖലയില്‍ വ്യാപകമായ നാശനഷ്ടം. ഇന്നലെ ഉച്ചയോടെ ഉണ്ടായ കനത്ത മഴയിലാണ് നാശനഷ്ടങ്ങള്‍ സംഭവിച്ചത്.

മാപ്രാണം നന്തിക്കര റൂട്ടില്‍ മാടായിക്കോണം ചാത്തന്‍മാസ്റ്റര്‍ സ്‌കൂളിനു മുന്നിലായി നിന്നിരുന്ന വലിയ പാഴ്മരം കടപുഴകി റോഡിലേക്കുവീണു. വര്‍ക്ക്ഷോപ്പിലേക്ക് കൊണ്ടു വന്നിരുന്ന മാപ്രാണം സ്വദേശി കൂത്തുപാലയ്ക്കല്‍ സുഭാഷിന്‍റെ കാറിനു മുകളിലേക്കാണ് മരംവീണത്. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. മരം മുറിച്ചു നീക്കുന്നതു വരെ ഗതാഗതം തടസപ്പെടുകയും ചെയ്തു.


ഗാന്ധിഗ്രാം എന്‍എസ്എസ് കരയോഗത്തിനു സമീപവും റോഡിലേക്ക് മരംവീണു. കാട്ടൂര്‍ ദുബായ് മൂലയ്ക്ക് സമീപം താമസിക്കുന്ന വടക്കുംമുറി വീട്ടില്‍ ജയന്റെ വീടിനു മുകളിലേക്ക് മരംവീണ് കേടുപാടുകള്‍ സംഭവിച്ചു.

വെള്ളിക്കുളങ്ങരയില്‍

വെള്ളിക്കുളങ്ങര: ഇന്നലെ ഉച്ചയോടെയുണ്ടായ ശക്തമായ കാറ്റില്‍ വെള്ളിക്കുളങ്ങര ജംഗ്ഷനിലെ ഓട്ടോസ്റ്റാന്‍ഡില്‍ മരം ഒടിഞ്ഞുവീണ് ഓട്ടോറിക്ഷകള്‍ക്ക് കേടുപറ്റി. മോനൊടി റോഡരികില്‍ നിന്നിരുന്ന വലിയ രണ്ടു ബദാം മരങ്ങളാണ് കാറ്റില്‍ ഓട്ടോസ്റ്റാൻഡിലേക്ക് ഒടിഞ്ഞുവീണത്. കൊളങ്ങരപറമ്പന്‍ സജീവന്‍, കാരാപ്പാടം രാജു എന്നിവരുടെ ഓട്ടോറിക്ഷകള്‍ക്കാണ് കേടുപാടു സംഭവിച്ചത്.

കൂളിമുട്ടത്ത്

മതിലകം: കനത്ത മഴയിലും കാറ്റിലും മതിലകം കൂളിമുട്ടത്ത് വീട് തകർന്നുവീണു.
കൂളിമുട്ടം വില്ലേജിൽ ചക്കാലക്കൽ വേലപ്പന്‍റെ മകൻ രാമനാഥന്‍റെ വീടാണ് തകർന്നത്. രാവിലെ ഒന്പതിനാണ് സംഭവം. വീട്ടിൽ രാമനാഥനും, ഭാര്യ മാലിനിയും പേരക്കുട്ടിയും ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്‍റ് സീനത്ത് ബഷീർ, വാർഡ് മെംബർമാരായ ജസ്ന, വി.എസ്. രവീന്ദ്രൻ എന്നിവരും വില്ലേജ് അധികൃതരും വീട് സന്ദർശിച്ചു.

ചാലക്കുടിയിൽ

ചാലക്കുടി: സെന്‍റ് ജെയിംസ് മെഡിക്കൽ അക്കാദമിക്കു സമീപം കാറ്റിൽ തെങ്ങ് വൈദ്യുതി ലൈനിൽവീണ് പോസ്റ്റ് ഒടിഞ്ഞ് ഗതാഗതം സ്തംഭിച്ചു. റോഡിൽ ആരും ഉണ്ടാകാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.