സ്പിൽ ഓവർ പദ്ധതി: തദ്ദേശസ്ഥാപനങ്ങൾക്കു കിട്ടാനുള്ളത് 377 കോടി
Friday, July 26, 2024 12:36 AM IST
തൃശൂർ: ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾക്കു സ്പിൽ ഓവർ പദ്ധതികളിൽ സർക്കാരിൽനിന്നു ലഭിക്കാനുള്ളതു 377 കോടി രൂപയെന്നു ജില്ലാ പഞ്ചായത്ത് പ്രതിപക്ഷനേതാവും ഡിസിസി വൈസ് പ്രസിഡന്‍റുമായ അഡ്വ. ജോസഫ് ടാജറ്റ്. ഇന്നലെവരെയുള്ള കണക്കാണിത്. കഴിഞ്ഞവർഷത്തെ സ്പിൽ ഓവർ പദ്ധതികൾക്കു ഡിപിസി യോഗം അംഗീകാരം കൊടുത്താൽ തുക 400 കോടി കടക്കും.

പദ്ധതിച്ചെലവ് 80 ശതമാനമായാൽ ബാക്കി 20 ശതമാനം സർക്കാർ നൽകാറുണ്ട്. 2021-22 സാന്പത്തികവർഷംമുതൽ ഈ തുക അനുവദിച്ചിട്ടില്ല. ഇതുതന്നെ 220 കോടി വരും. സമയത്തു വികസനഫണ്ട് നൽകാത്തതിന്‍റെ നഷ്ടം വേറെയും.

2021 മുതൽ 2024 വരെ ഓരോ സാന്പത്തികവർഷവും 96.38, 116.88, 100.88 കോടി രൂപവീതമാണു സ്പിൽ ഓവർ പദ്ധതികൾക്കു ചെലവിട്ടത്. ഈ വർഷം അനുവദിച്ച 190.84 കോടിയിൽ സ്പിൽ ഓവർ പദ്ധതിക്കു ചെലവിട്ടത് 63.91 കോടിയാണ്. കഴിഞ്ഞ സാന്പത്തികവർഷത്തെ ജില്ലയുടെ ബജറ്റ് സംഖ്യയായ 709.09 കോടിയിൽ തദ്ദേശസ്ഥാപനങ്ങൾ ചെലവിട്ടത് 510 കോടിയാണ്. ധനകാര്യ കമ്മിഷന്‍റെ ഗ്രാന്‍റ് ഒഴിച്ചാൽ ചെലവിട്ട സംഖ്യ 380 കോടി രൂപയും.

സമയത്തു ഫണ്ട് അനുവദിക്കാത്തതിലൂടെയും അനാവശ്യ ട്രഷറിനിയന്ത്രണത്തിലൂടെയും കോടികളുടെ വികസനപദ്ധതികളാണ് ഈ വർഷം ജില്ലയ്ക്കു നഷ്ടമായത്. കഴിഞ്ഞ വർഷത്തെ അവസാനഗഡു അനുവദിച്ചത് മാർച്ച് 23 നാണ്. വികസനഫണ്ടിന്‍റെ അവസാന ഗഡു ഒരാഴ്ച മുന്പ് അനുവദിച്ചിരുന്നെങ്കിൽ നഷ്ടത്തിന്‍റെ അളവ് കുറയ്ക്കാമായിരുന്നു.


കഴിഞ്ഞ സാന്പത്തിക വർഷം ജില്ലാ പഞ്ചായത്തിന് കേന്ദ്രഗ്രാന്‍റ് ഒഴിവാക്കി 25 കോടി രൂപയാണു നഷ്ടം. ഈ വർഷത്തെ 84.47 കോടിരൂപയുടെ പദ്ധതിയിൽ ഏകദേശം ഈ സംഖ്യ സ്പിൽ ഓവറിനായി മാറ്റിവയ്ക്കേണ്ടിവരും. മുൻവർഷങ്ങളിലെ സ്പിൽ ഓവർ പദ്ധതിയുടെ തുക കൂട്ടിച്ചേർത്താൽ ഈവർഷം കാര്യമായ വികസനപ്രവൃത്തികൾ ചെയ്യാൻ സാധിക്കില്ലെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.

കോർപറേഷൻ ചെലവിട്ടത്
45.53 ശതമാനം മാത്രം

കഴിഞ്ഞവർഷത്തെ പദ്ധതിത്തുകയായ 77.26 കോടിയിൽനിന്ന് തൃശൂർ കോർപറേഷൻ ചെലവഴിച്ചത് 45.53 ശതമാനംമാത്രം. ഈ വർഷത്തെ വാർഷികതുകയായ 80.10 കോടിയിൽ 30 കോടി രൂപയോളം സ്പിൽഓവർ പദ്ധതികൾക്കു മാറ്റിവയ്ക്കേണ്ടിവരും. ജില്ലയിലെ ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും സമാനരീതിയിൽ നഷ്ടമുണ്ടാകും. സർക്കാരിന്‍റെ സാന്പത്തികക്രമക്കേടുകൊണ്ടാണ് ജില്ലയ്ക്ക് ഈ സ്ഥിതി.

തുക പൂർണമായും അനുവദിക്കാൻ ജില്ലയിലെ മന്ത്രിമാരുടെയും എംഎൽഎമാരുടെയും ഭാഗത്തുനിന്ന് ഇടപെടലുണ്ടാകണം. സർക്കാരിന്‍റെ സാന്പത്തികക്രമക്കേടും ധൂർത്തുമാണ് തദ്ദേശസ്ഥാപനങ്ങളുടെ വികസനലക്ഷ്യം അട്ടിമറിക്കുന്നതെന്നും അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു.