സചിവോത്തമപുരം സര്‍ക്കാര്‍ ആശുപത്രിയിൽ കിടത്തിചികിത്സാ വിഭാഗം വേണം; മാര്‍ച്ചും ധര്‍ണയും 28ന്
Tuesday, October 22, 2024 7:07 AM IST
കുറിച്ചി: സചിവോത്തമപുരം ഗവണ്‍മെന്‍റ് ആശുപത്രിയില്‍ കിടത്തി ചികിത്സാവിഭാഗം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് 28ന് ആശുപത്രിയില്‍നിന്നും കുറിച്ചി വില്ലേജ് ഓഫീസിലേക്ക് ജനകീയ മാര്‍ച്ച് നടത്തും.

ഇതിനു മുന്നോടിയായി ആശുപത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പോസ്റ്റര്‍ വിളംബര ജാഥയും സമ്മേളനവും നടത്തി. കുട്ടികളുടെയും സ്ത്രീകളുടെയും പൊളിച്ച വാര്‍ഡുകള്‍ പുനര്‍ നിര്‍മിക്കുമെന്ന് വാഗ്ദാനം നല്‍കുന്നതല്ലാതെ പണിയാരംഭിക്കാത്തതുകൊണ്ടാണ് അഞ്ചാം ഘട്ടമായി ജനകീയ മാര്‍ച്ച് സംഘടപ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് ആര്‍. രാജാഗോപാലിന്‍റെ അധ്യക്ഷതയില്‍ മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു. സംരക്ഷണ സമിതി കണ്‍വീനര്‍ എന്‍.കെ. ബിജു സമര പ്രഖ്യാപനം നടത്തി. സുരേന്ദ്രന്‍ സുരഭി, പി.പി. മോഹനന്‍, ഫിലിപ്പോസ് ഉലഹന്നാന്‍, ടിറ്റോ കുര്യാക്കോസ്, മോന്‍സി പൂവക്കളം, വിനോദ് മാര്‍ക്കോസ്, ജിബി പാറേക്കളം, പി.എം. പുന്നൂസ്, ബിജു കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.


പദ്ധതിയിലെത്താതെ പ്രഖ്യാപനങ്ങള്‍

2.42 കോടി രൂപ കുറിച്ചി ആശുപത്രി കെട്ടിടത്തിനനുവദിച്ചെന്നു ചങ്ങനാശേരി എംഎല്‍എ പത്രസമ്മേളനത്തില്‍ പറഞ്ഞിട്ട് 16 മാസം കഴിഞ്ഞെന്നും 5.74 കോടി രൂപ അനുവദിച്ചെന്ന് നിയമസഭയില്‍ പറഞ്ഞിട്ട് ഒരു വര്‍ഷമായെന്നും സമരസമിതി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.