വഖഫ് നിയമ ഭേദഗതി അനിവാര്യം: കത്തോലിക്ക കോൺഗ്രസ്
Tuesday, October 22, 2024 5:17 AM IST
എലിക്കുളം: രാജ്യത്ത് വിവിധ സ്ഥലങ്ങളിൽ നിയമത്തിന്‍റെ മറവിൽ അവകാശവാദം ഉന്നയിക്കാൻ അനുവാദം നൽകുന്ന വഖഫ് നിയമത്തിൽ കാലോചിതമായ ഭേദഗതി അനിവാര്യമാണെന്ന് കത്തോലിക്ക കോൺഗ്രസ് എലിക്കുളം യൂണിറ്റ് യോഗം അഭിപ്രായപ്പെട്ടു.

ഇപ്പോഴത്തെ നിയമപ്രകാരം കാലപരിധിയില്ലാതെ വഖഫ് എന്ന്‌ അനുമാനിക്കുന്ന ഏത് ഭൂമിയും വഖഫിന് അവകാശപ്പെടാം. അതോടെ ആ ഭൂമിയുടെ അവകാശിയുടെ റവന്യു അവകാശങ്ങൾ വഖഫ് ബോർഡ് നിർദേശപ്രകാരം വില്ലേജുകളിൽ തടയപ്പെടുന്ന അവസ്ഥയാണുള്ളത്. അധ്വാനിച്ചുണ്ടാക്കിയ പണം കൊടുത്തു വാങ്ങിയ ഭൂമി, പരിധിയില്ലാത്ത നിയമത്തിന്‍റെ മറവിൽ അന്യായമായി പിടിച്ചെടുക്കാനുള്ള നീക്കം തികച്ചും തെറ്റാണ്.

ഈ സാഹചര്യത്തിൽ, നിയമ ഭേദഗതിക്കെതിരേ കേരളത്തിലെ ഭരണ-പ്രതിപക്ഷങ്ങൾ ഒരുമിച്ച് പ്രമേയം കൊണ്ടുവന്നത് മുനമ്പം ഉൾപ്പെടെയുള്ള മേഖലകളിലെ ജനവിഭാഗങ്ങളോടുള്ള വെല്ലുവിളിയാണ്. നിയമവിരുദ്ധ അവകാശവാദങ്ങൾ അസാധുവാക്കിക്കൊണ്ട് നിയമം കുറ്റമറ്റതാക്കി നീതി നടപ്പാക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.


കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത സമിതിയുടെ എലിക്കുളം യൂണിറ്റ് സന്ദർശന പരിപാടി വികാരി ഫാ. ജയിംസ് തെക്കുംചേരിക്കുന്നേലിന്‍റെ അധ്യക്ഷതയിൽ രൂപത ഡയറക്ടർ ഫാ. മാത്യു പാലക്കുടി ഉദ്ഘാടനം ചെയ്തു.

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്‍റ് ജോമി കൊച്ചുപറമ്പിൽ, രൂപത ജനറൽ സെക്രട്ടറി ജോസഫ് പണ്ടാരക്കളം, രൂപത ട്രഷറർ ജോജോ തെക്കുംചേരിക്കുന്നേൽ, രൂപത സമിതിയംഗം മാത്യു മാമ്പഴക്കുന്നേൽ, എലിക്കുളം യൂണിറ്റ് പ്രസിഡന്‍റ് ജോയിച്ചൻ കൊച്ചീറ്റത്തോട്ട്, ജിമ്മിച്ചൻ മണ്ഡപത്തിൽ, മജോ മാത്യു പുളിമൂട്ടിൽ, ശോഭ ജോർജ് പുളിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.