മണ്ഡലങ്ങളിലെ ബിഎൽഒമാർക്ക് പ്രതിഫലം ലഭിച്ചിട്ട് രണ്ടു വർഷമാകുന്നു
Monday, October 21, 2024 5:47 AM IST
പൊൻകുന്നം: കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ നിയോജകമണ്ഡലങ്ങളിലെ ബൂത്ത് ലെവൽ ഓഫീസർമാർക്ക് പ്രതിഫലം ലഭിച്ചിട്ട് രണ്ടുവർഷമാകുന്നു. ഒരു വർഷം ആകെ ലഭിക്കുന്നത് 7200 രൂപയാണ്. പ്രതിമാസം 600 രൂപ മാത്രമാണ് ഇവരുടെ ഓണറേറിയം. 500 രൂപ പ്രതിഫലവും 100 രൂപ ഫോൺ അലവൻസുമാണിത്. 2023ലെ പ്രതിഫലം 2024 അവസാനമായിട്ടും ലഭിച്ചിട്ടില്ല.

2024ലെ പ്രതിഫലത്തിന്‍റെ കാര്യവും ഇതുതന്നെ. ബിഎൽഒമാർ സർക്കാർ ജീവനക്കാരായതിനാൽ പ്രതികരിക്കുന്നതിന് പരിമിതിയുള്ളതിനാൽ ആവലാതി താലൂക്ക് അധികാരികൾ പരിഗണിച്ചില്ല. ട്രഷറി നിയന്ത്രണം മൂലമാണെന്ന് അധികൃതർ വിശദീകരിക്കുമ്പോഴും മറ്റ് മണ്ഡലങ്ങളിലെ ബിഎൽഒ മാർക്ക് പ്രതിഫലം ലഭിച്ചിട്ടുണ്ട്.

വോട്ടർപട്ടികയിലെ പേര് ഉറപ്പാക്കൽ, പേര് ചേർക്കൽ, തിരിച്ചറിയൽ കാർഡ് ലഭ്യമാക്കൽ, വയോധികരുടെ വീട്ടിലെ വോട്ട് ഉറപ്പാക്കൽ, തെരഞ്ഞെടുപ്പുദിവസത്തിന് മുന്പ് ഔദ്യോഗിക സ്ലിപ്പ് വീടുകളിലെത്തിക്കൽ, വോട്ടെടുപ്പുദിവസം ബൂത്തിൽ മുഴുവൻസമയ സേവനം തുടങ്ങി നിരവധി ജോലികളാണ് ഇവർക്കുള്ളത്.


തന്‍റെ ബൂത്ത് പരിധിയിലെ വീടുകളിൽ പലതവണ സന്ദർശനം നടത്തേണ്ടി വരാറുണ്ട്. എന്നാൽ, പരിമിതമായ ദിവസം മാത്രമേ ഇവർക്ക് ഡ്യൂട്ടി ലീവ് അനുവദിക്കൂ. മറ്റു ദിവസങ്ങളിൽ സ്വന്തം അവധികൾ ഇതിനായി ചെലവഴിക്കേണ്ടി വരുന്നുണ്ട്.

സർക്കാർ ജീവനക്കാരെ കൂടാതെ നിരവധി അങ്കണവാടി വർക്കർമാരും ബിഎൽഒമാരായുണ്ട്. അങ്കണവാടികളിലെ ഭാരിച്ച ഉത്തരവാദിത്വത്തിനിടയിലാണ് ഈ അധികച്ചുമതല. തങ്ങളെ ബിഎൽഒ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് ഇവർ നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും ഫലം കണ്ടിട്ടില്ല.

വൈകുന്നേരം നാലുവരെ അങ്കണവാടിയിലെ ജോലിക്കുശേഷം ഭവനസന്ദർശനം നടത്തിയാണ് ഇവർ തെരഞ്ഞെടുപ്പ് ചുമതല നിർവഹിക്കുന്നത്.