അമിത വേഗവും അശ്രദ്ധമായ ഡ്രൈവിംഗും വില്ലനാകുന്നു
Tuesday, October 22, 2024 5:17 AM IST
പാലാ: പ്രധാന റോഡുകളില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. പാലാ-തൊടുപുഴ റോഡിലും പാലാ-പൊന്‍കുന്നം റോഡിലും നിരവധി അപകടങ്ങളാണ് ദിവസേന സംഭവിക്കുന്നത്. മരണങ്ങളും ഗുരുതര പരിക്കുകളുമാണ് സംഭവിച്ചിട്ടുള്ളത്.

കഴിഞ്ഞ ദിവസം മേലമ്പാറയിലുണ്ടായ അപകടത്തില്‍ വലവൂര്‍ സ്വദേശിയായ യുവാവ് മരിച്ചു. സഹയാത്രികനു ഗുരുതര പരിക്കുമേറ്റു. പ്രവിത്താനത്തിനു സമീപമുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികനും മരിച്ചിരുന്നു. കഴിഞ്ഞ ദിവസം പാലാ-തൊടുപുഴ റോഡില്‍ മാനത്തൂരില്‍ ടിപ്പര്‍ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്കു പരിക്കേറ്റിരുന്നു. കൂടാതെ പാലാ-പൊന്‍കുന്നം റോഡില്‍ കുറ്റില്ലത്ത് ശബരിമലയില്‍നിന്നു തിരികെ പോയ കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ടുമറിഞ്ഞ് യാത്രക്കാര്‍ക്കു പരിക്കേറ്റിരുന്നു.

നിത്യേനയെന്നോണം തൊടുപുഴ-പാലാ-പൊന്‍കുന്നം റോഡില്‍ ചെറുതും വലുതുമായ നിരവധി അപകടങ്ങള്‍ ഉണ്ടാകുന്നുണ്ട്. റോഡ് നവീകരിച്ചതോടെ വാഹനങ്ങളുടെ വേഗത കൂടുന്നതും അപകടങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. അശ്രദ്ധമായ ഡ്രൈവിംഗും അമിത വേഗവും അപകടത്തിന് ഒരു പരിധിവരെ കാരണമാകുന്നുണ്ട്. വേഗത നിയന്ത്രണത്തിനായി കാമറകള്‍ പലയിടത്തും സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയൊന്നും പ്രവര്‍ത്തിക്കുന്നില്ലെന്നു തോന്നലാവാം അമിത വേഗത്തിനു പിന്നിലെന്ന് ആക്ഷേപമുണ്ട്.


ഇടറോഡുകളില്‍നിന്നു ഹൈവേയിലേക്കു കയറിവരുന്ന വാഹനങ്ങളെ ഹൈവേ റോഡിലൂടെ വരുന്ന വാഹനങ്ങൾക്കു കാണാനാകാത്തതും അപകടസാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. ഭാരവാഹനങ്ങളെ വളവുകളിലും കയറ്റങ്ങളിലും മറികടക്കാന്‍ ശ്രമിക്കുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

വേഗനിയന്ത്രണ സംവിധാനം ആവശ്യമുള്ള ഇടങ്ങളില്‍ എത്രയും വേഗം സ്ഥാപിക്കണമെന്നും പ്രധാന കവലകളില്‍ പോലീസ് ഉള്‍പ്പെടെയുള്ളവരുടെ നിരീക്ഷണം വേണമെന്നും ആവശ്യമുയർന്നു.