ഉഴവൂരിൽ മിനി സിവിൽസ്റ്റേഷൻ ശിലാസ്ഥാപനവും വികസനപദ്ധതികളുടെ സമർപ്പണവും നാളെ
Tuesday, October 22, 2024 5:17 AM IST
ഉഴവൂർ: പഞ്ചായത്തിൽ മിനി സിവിൽസ്റ്റേഷന്‍റെ ശിലാസ്ഥാപനവും വിവിധ വികസനപദ്ധതികളുടെ സമർപ്പണവും നാളെ 4.30ന് ടൗണിൽ നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് കെ.എം. തങ്കച്ചൻ അറിയിച്ചു. പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ലക്ഷ്യമിടുന്ന ശിലാസ്ഥാപനം റവന്യുവകുപ്പ് ഭൂമി എറ്റെടുക്കാതെയാണെന്നും ടെൻഡർ വിളിക്കുകപോലും ചെയ്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടി എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ആക്ഷേപവുമായി രംഗത്തെത്തിയിട്ടുണ്ട്.

പഞ്ചായത്ത് ലഭ്യമാക്കിയ 25 സെന്‍റ് സ്ഥലം റവന്യുവകുപ്പിന് കൈമാറാൻ തദ്ദേശ സ്വയംഭരണവകുപ്പിന്‍റെ ഉത്തരവ് ലഭിച്ച സാഹചര്യത്തിൽ പൊതുമരാമത്ത് മുഖേന നിർമാണം പൂർത്തീകരിക്കുമെന്നാണ് പഞ്ചായത്ത് പ്രസിഡന്‍റും സെക്രട്ടറിയും അറിയിച്ചിട്ടുള്ളത്. ശിലാസ്ഥാപനം നാളെ 4.30ന് മോൻസ് ജോസഫ് എംഎൽഎ നിർവഹിക്കും. സമ്മേളനം കെ. ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് നടപ്പിലാക്കിയ വിവിധ വികസനപദ്ധതികളുടെ സമർപ്പണവും സമ്മേളനത്തിൽ നടക്കും.

ഇടതുമുന്നണി ആക്ഷേപങ്ങൾ ഇങ്ങനെ

•മിനി സിവിൽസ്റ്റേഷൻ ശിലാസ്ഥാപനം നടത്തുന്ന സ്ഥലം തദ്ദേശ സ്വയംഭരണവകുപ്പിൽനിന്ന് റവന്യുവകുപ്പ് ഏറ്റെടുത്തിട്ടില്ല.
• കെട്ടിടനിർമാണത്തിന് പുതുക്കിയ ഭരണാനുമതി, സാങ്കേതികാനുമതി, സാമ്പത്തികാനുമതി എന്നിവ ലഭ്യമായിട്ടില്ല.

•നിർമാണപ്രവർത്തനങ്ങൾ ടെൻഡർ ചെയ്യുകയും കരാർ നൽകുകയും ചെയ്തില്ല.
•ഉദ്ഘാടനം നടത്തി മാസങ്ങൾ കഴിഞ്ഞ് ജനങ്ങൾ ഉപയോഗിക്കുന്ന പദ്ധതികൾ വീണ്ടും സമർപ്പിക്കുന്നത് രാഷ്‌ട്രീയപാപ്പരത്തം.

ആക്ഷേപവുമായി രംഗത്തുള്ളത്
ടി.ഒ. അനൂപ്, ജോസ് കുര്യൻ, വിനോദ് പുളിക്കനിരപ്പേൽ, ഷെറി മാത്യു, സൈമൺ പരപ്പനാട്ട്, സജി ചിരട്ടോലിക്കൽ, റോയി ജോസഫ്, പ്രസാദ് ചെമ്മല, ഹരികുമാർ എന്നിവർ.
സമർപ്പണം നടത്തുമെന്ന് പഞ്ചായത്തും ഉദ്ഘാടനം

•എട്ട്, പന്ത്രണ്ട് വാർഡുകളിലെ അങ്കണവാടികൾ.
•കല്ലട കോളനിയിലെ കുടുംബങ്ങൾക്കുള്ള പട്ടയവിതരണം.
•മോനിപ്പള്ളി ഹോമിയോ ഡിസ്‌പെൻസറിയുടെ നവീകരിച്ച കെട്ടിടം.
•പാറത്തോട്, ഉഴവൂർ പള്ളിക്കവല എന്നിവിടങ്ങളിലെ വെയിറ്റിംഗ് ഷെഡ്.
•ഒറ്റത്തങ്ങാടി-കരയോഗം മിനി ബൈപാസ്.
•തുരുത്തിയിൽ-മോമ്പോത്ത്, കോയിത്തറ-കുന്നുംപുറം, സെന്‍റ് തോമസ്-കുരിശുമല, മടക്കത്തറ-ഒറ്റത്തങ്ങാടി, മാങ്കാനാൽ-കാരക്കുന്നത്ത്, തോട്ടനാനി-ആൽപ്പാറ-പെരുന്താനം, പാണാത്ത്-താഴംപ്ലാക്കിൽ, എസ്എൻഡിപി-ചെട്ടിക്കൽ, ഇലവുംകുഴി-മുതുകുളംമല റോഡുകൾ.