പൈനാപ്പിള്‍ വിപണിയില്‍ വീണ്ടും മധുരിക്കും കാലം
Monday, October 21, 2024 5:33 AM IST
കോട്ടയം: പൈനാപ്പിള്‍ വിപണിയില്‍ വീണ്ടും മധുരിക്കും കാലം. കഴിഞ്ഞ ഡിസംബറിലെ വില ത്തകര്‍ച്ചയും മാര്‍ച്ച് - മേയ് മാസങ്ങളിലെ പൊള്ളുന്ന ചൂടും അതിജീവിച്ച കര്‍ഷകര്‍ക്ക് ഇനി ആശ്വസിക്കാം. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കിട്ടിയ വര്‍ധിച്ച ഡിമാൻഡാണ് വില വര്‍ധനയ്ക്കു കാരണം. സാഹചര്യങ്ങള്‍ അനുകൂലമായി തുടര്‍ന്നാൽ നവംബര്‍ അവസാനം വരെ ഉയര്‍ന്ന വില ലഭിക്കുമെന്ന പ്രതീക്ഷയിലാണു കര്‍ഷകര്‍.

പൈനാപ്പിളിന്‍റെ പ്രധാന വിപണിയായ വാഴക്കുളത്ത് സ്പെഷല്‍ പച്ചയ്ക്ക് 56 രൂപയും പച്ചയ്ക്ക് 54 രൂപയും പഴത്തിനു 59 രൂപയുമാണ് വില. കാര്യമായ കുറവില്ലാത്ത വിലയ്ക്കായിരുന്നു ജില്ലയിലും കച്ചവടം.

കഴിഞ്ഞ വര്‍ഷം ഇതേസമയം യഥാക്രമം 39, 37, 47 എന്നിങ്ങനെയായിരുന്നു വില. അതേസമയം, ചില്ലറ വിപണിയില്‍ വില ഇതിലുമേറെ ഉയരെയാണ്. എറണാകുളം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പൈനാപ്പിള്‍ കൃഷി നടക്കുന്ന ജില്ലകളിലൊന്നു കോട്ടയമാണ്.

കഴിഞ്ഞ ഡിസംബറില്‍ സ്പെഷല്‍ ഗ്രേഡ് പോലും കിലോയ്ക്കു 20 രൂപയ്ക്കു വില്‍ക്കേണ്ടി വന്നതു പല കര്‍ഷകരെയും പ്രതിസന്ധിയിലാക്കിയിരുന്നു. ഒരു ചക്ക വില്‍പ്പനയ്ക്കു തയാറാകുമ്പോള്‍ 30 രൂപ ചെലവാകുമെന്നാണു കര്‍ഷകരുടെ കണക്ക്. ശരാശരി 40 രൂപയെങ്കിലും ലഭിച്ചാല്‍ മാത്രമേ നഷ്ടമില്ലാതെ കൃഷി മുന്നോട്ടു കൊണ്ടുപോകാനാകൂ.


പ്രതികൂല കാലാവസ്ഥയാണു കര്‍ഷകരെ ഏറെ ബുദ്ധിമുട്ടിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി കഴിഞ്ഞ വേനല്‍ക്കാലത്തു പലയിടങ്ങളിലും തോട്ടങ്ങളില്‍ കര്‍ഷകര്‍ കൃത്രിമജലസേചന മാര്‍ഗങ്ങള്‍ ഒരുക്കിയിരുന്നു. ഉണക്കു ബാധിക്കാതിരിക്കാന്‍ തോട്ടത്തിനു മുകളില്‍ പച്ച നെറ്റ് വിരിച്ച വകയിലും വന്‍ ബാധ്യതയുണ്ടായി. വേനലിന്‍റെ ആഘാതം ഈ സീസണില്‍ ഉത്പാദനത്തില്‍ വന്‍ കുറവിനു കാരണമാകുമെന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്.

കൃഷി വര്‍ധിച്ചതോടെ കാനി (നടീല്‍വസ്തു)യുടെ വില ഇരട്ടിയിലേറെ ഉയര്‍ന്നു 15 രൂപ വരെയെത്തിയതും കര്‍ഷകര്‍ക്കു തിരിച്ചടിയായി. കൃഷി ലാഭകരമെന്നു വന്നതോടെ, പല കര്‍ഷകരും റബര്‍ കൃഷി പൂര്‍ണമായി ഒഴിവാക്കി പൈനാപ്പിളിലേക്കു മാത്രമായി തിരിഞ്ഞിരുന്നു.

ഉത്തരേന്ത്യന്‍ കാലാവസ്ഥ അനുകൂലമായാല്‍ ഡിസംബറിലും വിലയില്‍ കാര്യമായ കുറവു കര്‍ഷകര്‍ പ്രതീക്ഷിക്കുന്നില്ല. പിന്നാലെ, റംസാന്‍ നോമ്പുകാലത്തു ഡിമാൻഡ് വീണ്ടും വര്‍ധിക്കും. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്‍പ്പെടെ ഈ സമയത്ത് ഓര്‍ഡര്‍ ലഭിക്കും. തുടര്‍ച്ചയായ മാസങ്ങളില്‍ മികച്ച വില ലഭിച്ചാല്‍ നഷ്ടമില്ലാതെ കൃഷിയുമായി മുന്നോട്ടുപോകാന്‍ കഴിയുമെന്നു കര്‍ഷകര്‍ പറയുന്നു.