യുവാവിനെ കണ്ടെത്തിയത് മര്‍ദനത്തിലേറ്റ ഗുരുതര പരിക്കുകളോടെ
Tuesday, October 22, 2024 7:07 AM IST
കടുത്തുരുത്തി: രണ്ടു ദിവസത്തിനുശേഷം ബംഗളൂരുവില്‍നിന്നു ബന്ധുക്കള്‍ യുവാവിനെ കണ്ടെത്തിയത് ക്രൂരമർദനത്തിലേറ്റ ഗുരുതര പരിക്കുകളോടെ. യുവാവിന്‍റെ കൈക്കു പൊട്ടലും വയറ്റിലും മുഖത്തും മര്‍ദനമേറ്റതിനെത്തുടര്‍ന്നുള്ള പരിക്കുകളുമുണ്ട്. ബോധമില്ലാത്ത അവസ്ഥയിലാണ് യുവാവിനെ ബന്ധുക്കള്‍ കണ്ടെത്തിയത്.

ജോലിക്കായി ബംഗളൂരുവില്‍ പോയ പാലകര കാഞ്ഞിരംതടത്തില്‍ തങ്കച്ചന്‍റെ മകന്‍ ശ്യാം തങ്കച്ചനെ (30) ആണ് ദിവസങ്ങള്‍ക്കുശേഷം കണ്ടെത്തിയത്. 16ന് രാത്രി ഏഴോടെയാണ് ശ്യാമിനെ കാണാതായത്. തുടര്‍ന്ന് വീട്ടുകാര്‍ കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കിയിരുന്നു. 20ന് രാത്രി 11 ഓടെ തുംകുരുവില്‍ നിന്നുമാണ് ശ്യാമിനെ കണ്ടെത്തുന്നത്. കാണാതായശേഷം ശ്യാമിന്‍റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.


ഞായറാഴ്ച രാത്രിയോടെ മറ്റൊരു ഫോണില്‍നിന്നു ശ്യാം സഹോദരനെ വിളിച്ചു പറഞ്ഞതനുസരിച്ചു നടത്തിയ തെരച്ചിലിലാണ് സഹോദരന്‍ ശരത്തും സുഹൃത്ത് ജിക്കുവും ഇയാളെ കണ്ടെത്തുന്നത്. പിന്നീട് നടപടികള്‍ പൂര്‍ത്തിയാക്കി ശ്യാമിനെയും കൂട്ടി കാറില്‍ ഇവര്‍ നാട്ടിലെത്തുകയായിരുന്നു.