റെയിൽവേ നടപ്പാത തുറക്കാത്തതിൽ വ്യാപക പ്രതിഷേധം
Monday, October 21, 2024 7:33 AM IST
തലയോലപ്പറമ്പ്: അറ്റകുറ്റപ്പണിയുടെ പേരിൽ അടച്ച റെയില്‍വേ നടപ്പാത ആറു വര്‍ഷം പിന്നിട്ടിട്ടും അധികൃതർ കുറ്റമറ്റതാക്കി തുറന്നു കൊടുക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. വെള്ളൂർ പിറവം റോഡ് റെയിൽവേ സ്‌റ്റേഷനു സമീപം മൂവാറ്റുപുഴയാറിനു കുറുകെയുള്ള റെയിൽവേ മേൽപ്പാലത്തിലെ നടപ്പാതയാണ് 2018-ൽ അടച്ചത്.

മേൽപ്പാലത്തിലെ നടപ്പാത അടഞ്ഞതോടെ തോന്നല്ലൂർ, ചെറുകര, വടകര, എടക്കാട്ടുവയൽ, കൈപ്പട്ടൂർ, പുലിമുഖം, സ്രാങ്കുഴി, വരിക്കാംകുന്ന്, ആമ്പല്ലൂർ നിവാസികൾ കിലോമീറ്ററുകൾ ചുറ്റിയാണ് താമസസ്ഥലത്തെത്തുന്നത്. ഇതിനായി വലിയ തുക യാത്രക്കൂലിയായും ഇവർ മുടക്കേണ്ടിവരുന്നു.

ജീർണാവസ്ഥയിലായ റെയിൽവേ മേൽപ്പാലം അറ്റകുറ്റപ്പണി നടത്തി കുറ്റമറ്റതാക്കാൻ ആവശ്യമായ 35 ലക്ഷം രൂപ വെള്ളൂർ പഞ്ചായത്ത് നൽകണമെന്നാണ് റെയിൽവേ അധികൃതർ ആവശ്യപ്പെടുന്നത്.

സാമ്പത്തികമായി പ്രതിസന്ധിയിലായ പഞ്ചായത്തിന് അറ്റകുറ്റപ്പണിക്ക് തുക നൽകാൻ കഴിയാത്ത സ്ഥിതിയിലാണെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു.

വർഷങ്ങൾക്കു മുമ്പ് റെയില്‍വേ പാളത്തിലിരുന്ന് മൂവാറ്റുപുഴയാറിലെ വള്ളംകളി കണ്ട നിരവധിപേർക്കു ട്രെയിനിടിച്ചു ജീവൻ നഷ്ടപ്പെട്ടതിനെ ത്തുടർന്നാണ് മേൽപ്പാലത്തിൽ നടപ്പാത നിർമിച്ചത്.


2018 ജൂലൈയിലാണ് അറ്റകുറ്റപ്പണിക്കായി റെയില്‍വേ നടപ്പാത അടച്ചത്. ഇതോടെ മറുകരയിലെത്താന്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ മൂവാറ്റുപുഴയാറിനു കുറുകെയുള്ള റെയില്‍വേ ഓവര്‍ബ്രിഡ്ജിലൂടെ വളരെ സാഹസികമായാണ് യാത്ര ചെയ്യുന്നത്. നടപ്പാത കുറ്റമറ്റതാക്കി തുറന്നുകൊടുക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളും രാഷ്‌‌ട്രീയ കക്ഷികളും നിരവധി പ്രക്ഷോഭങ്ങൾ നടത്തിയിട്ടും ഫലമുണ്ടായില്ല.

അഡ്വ. കെ. ഫ്രാൻസീസ് ജോർജ് എംപി റെയിൽവേ നടപ്പാത അറ്റകുറ്റപ്പണി നടത്തി തുറന്നു കൊടുക്കുന്നതിനു റെയിൽവേ അധികൃതരിൽ സമ്മർദം ചെലുത്താൻ ശ്രമം ആരംഭിച്ചതോടെ നടപ്പാത വൈകാതെ തുറക്കുമെന്ന പ്രതീക്ഷയിലാണ് വെള്ളൂർ നിവാസികൾ.

സാമൂഹ്യവിരുദ്ധർ താവളമാക്കുന്നു

വെള്ളൂർ: അടഞ്ഞുകിടക്കുന്ന റെയിൽവേ മേൽപ്പാലം സാമൂഹ്യവിരുദ്ധർ താവളമാക്കുന്നതായി പ്രദേശവാസികൾ. സ്കൂൾ, കോളജ് വിദ്യാർഥികളടക്കം മേൽപ്പാലത്തിലെ അടഞ്ഞ വാതിലിനിടയിലൂടെ നുഴഞ്ഞ് കയറുകയാണ്.

മണിക്കൂറുകളോളം പാലത്തിൽ ചെലവഴിക്കുന്ന ഇവർ സഭ്യതയുടെ പരിധി വിടുന്നതിനാൽ പ്രദേശവാസികളുമായി സംഘർഷവും പതിവാകുകയാണ്.