2026 ജനുവരിയിൽ പൂർത്തിയാകും: സി.കെ. ആശ
Tuesday, October 22, 2024 7:07 AM IST
വൈക്കം: വൈക്കം -ചേർത്തല താലൂക്കുകളെ ബന്ധിപ്പിച്ച് വേമ്പനാട്ടുകായലിലെ നേരേകടവ് - മാക്കേക്കടവ് ഫെറിയിൽ നിർമിക്കുന്ന കായൽപാലം 2026 ജനുവരിയിൽ പൂർത്തിയാകുമെന്ന് സി.കെ. ആശ എംഎൽഎ.

തൈക്കാട്ടുശേരി പഞ്ചായത്ത് പ്രസിഡന്‍റ് ബി. ഷിബുവിനൊപ്പം മാക്കേക്കടവിലെത്തി നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തിയശേഷമാണ് എംഎൽഎ ഇക്കാര്യം വ്യക്തമാക്കിയത്. 23 പൈൽ ക്യാപ്പുകളിൽ 22 എണ്ണവും പൂർത്തീകരിച്ചു. 21 പിയർ ക്യാപ്പുകളുടെ നിർമാണവും പൂർത്തിയായിക്കഴിഞ്ഞു. നാവിഗേഷൻ സ്പാനിലുള്ള എട്ട് ബീമുകളുടെ നിർമാണവും പൂർത്തിയായി. 13 ഗർഡറുകളുടെ കോൺക്രീറ്റ് ജോലികളും ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. സമയബന്ധിതമായി 2026 ജനുവരി മാസത്തിൽത്തന്നെ പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കാൻ കഴിയുന്ന രീതിയിലാണ് നിർമാണപ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്.


തുറവൂർ - പമ്പ ഹൈവേയുടെ ഭാഗമായ കായൽ പാലത്തിന്‍റെ നിർമാണം 2016ലാണ് ആരംഭിച്ചത്. പാലം നിർമാണം 70 ശതമാനത്തോളമായപ്പോൾ സമീപ റോഡിനായി സ്ഥലമേറ്റെടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കം കോടതിയിലെത്തി പ്രവൃത്തി നിലച്ചു. ആറു വർഷമായി മുടങ്ങിക്കിടന്ന പാലത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ നാലു മാസം മുമ്പാണ് പുനരാരംഭിച്ചത്. 78 കോടി രൂപയ്ക്ക് നിർമാണക്കരാർ നൽകിയ പാലത്തിന്‍റെ പൂർത്തീകരണത്തിനായി സർക്കാർ 42 കോടി രൂപ കൂടി അനുവദിച്ചു.

കോട്ടയം-ആലപ്പുഴ-എറണാകുളം യാത്ര കിലോമീറ്ററുകൾ ലാഭിക്കാൻ കഴിയുന്ന പദ്ധതി യാഥാർഥ്യമാകുന്നതോടെ വിനോദ സഞ്ചാര മേഖലയിലും ഉണർവുണ്ടാകുമെന്നു കരുതപ്പെടുന്നു.