റോഡുകളുടെ തകര്‍ച്ച: ഗതികെട്ട് നാട്ടുകാര്‍ സമരത്തിനിറങ്ങി
Monday, October 21, 2024 5:47 AM IST
പാലാ: വര്‍ഷങ്ങളായി ടാറിംഗ് തകര്‍ന്നുകിടക്കുന്ന കുമ്മണ്ണൂര്‍-കടപ്ലാമറ്റം-വെമ്പള്ളി റോഡും മാറിയിടം ഭാഗത്തെ ഗ്രാമീണ റോഡുകളും ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് വായ മൂടിക്കെട്ടി നാട്ടുകാരുടെ പ്രതിഷേധം.

കുമ്മണ്ണൂര്‍-കടപ്ലാമറ്റം-വെമ്പള്ളി റോഡ് തകര്‍ന്നതു മൂലം ഏറെ പ്രതിസന്ധിയിലായിരിക്കുന്നത് മാറിയിടം സ്വദേശികളാണ്. ഈ പ്രദേശത്തുള്ളവര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാന്‍ മറ്റു റോഡുകളില്ല. പ്രധാന വഴി ഒഴിവാക്കി സഞ്ചരിക്കുന്നതിനുള്ള ഗ്രാമീണ റോഡുകളും തകര്‍ന്നു കിടക്കുന്നത് നാട്ടുകാരെ ഏറെ വലയ്ക്കുന്നു. സൂര്യാപ്പടി-പ്രാര്‍ഥനാഭവന്‍ റോഡും എന്‍എസ്എസ് കരയോഗം റോഡുമാണ് തകര്‍ന്നു കിടക്കുന്നത്.


റോഡ് കുഴികള്‍ നിറഞ്ഞ സ്ഥിതിയിലായതിനാല്‍ ഇതിലൂടെ പോകുന്ന വാഹനങ്ങള്‍ക്ക് തകരാറും സംഭവിക്കുന്നുണ്ട്. അപകടങ്ങളും പതിവാണ്. പ്രധാന റോഡും ഗ്രാമീണ റോഡുകളും ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് മാറിയിടം ഭാഗത്തുള്ള നാട്ടുകാര്‍ വായ മൂടിക്കെട്ടി പ്രതിഷേധ ധര്‍ണ നടത്തി.

പ്രതിഷേധ യോഗത്തിന് തോമസ് ആല്‍ബര്‍ട്ട്, സജി കുഴിവേലില്‍, അലക്സ് പടിക്കമ്യാലില്‍, സി.കെ. ഉണ്ണിക്കൃഷ്ണന്‍, റെജി കൊച്ചറക്കല്‍, പീറ്റര്‍ ജെഫറി പടിക്കമ്യാലില്‍, ഫിലിപ്പ് മണ്ണാത്തുമാക്കീല്‍ എന്നിവര്‍ നേതൃത്വം നല്‍കി.