വാദങ്ങളും പ്രതിവാദങ്ങളും; മാതൃകാ നിയമസഭയിൽ താരങ്ങളായി വിദ്യാർഥികൾ
Tuesday, October 22, 2024 5:17 AM IST
കാഞ്ഞിരപ്പള്ളി: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം മുതല്‍ നിയമസഭാ ചർച്ചകളും വാദങ്ങളും പ്രതിവാദങ്ങളുമെല്ലാം അനുകരിച്ച് മാതൃകാ നിയമസഭ ശ്രദ്ധേയമായി. നാം ഇന്ത്യക്കാർ - സമ്പൂർണ ഭരണഘടന സാക്ഷരതായജ്ഞവുമായി ചിറക്കടവ് പഞ്ചായത്താണ് മാതൃകാ നിയമസഭ നടത്തിയത്. നിയമസഭയുടെ സഹകരണത്തോടെ കുന്നുംഭാഗം സെന്‍റ് ജോസഫ് പബ്ലിക് സ്‌കൂളിൽ നടന്ന പരിപാടി ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു.

ഗവർണറുടെ നയപ്രഖ്യാപനം, ചോദ്യോത്തരവേള, അടിയന്തരപ്രമേയ ചർച്ച, ശ്രദ്ധക്ഷണിക്കൽ, സബ്മിഷൻ, നന്ദിപ്രമേയ ചർച്ച എന്നിവ അവതരിപ്പിക്കപ്പെട്ടു. സഭാനടപടികളുടെ നിയന്ത്രണത്തിനായി വെള്ള വസ്ത്രങ്ങളണിഞ്ഞ് വാച്ച് ആൻഡ് വാർഡുകളും ഉണ്ടായിരുന്നു.

ഗവർണറായി അമിനാ ഹാരിസ് (ഗവ. വിഎച്ച്എസ്എസ്, പൊൻകുന്നം), സ്പീക്കറായി അലൻ സോണി (സെന്‍റ് ജോസഫ് പ്ലബിക് സ്കൂൾ, കുന്നുംഭാഗം), ഡെപ്യൂട്ടി സ്പീക്കറായി ആദിലാ നവാസ് (എകെജെഎം സ്കൂൾ, കാഞ്ഞിരപ്പള്ളി), മുഖ്യമന്ത്രിയായി അലക്സ് ജോസ് (എകെജെഎം സ്കൂൾ, കാഞ്ഞിരപ്പള്ളി), പ്രതിപക്ഷ നേതാവായി ആൻമരിയ ജോർജ് (സെന്‍റ് ജോസഫ് പ്ലബിക് സ്കൂൾ, കുന്നുംഭാഗം) എന്നിവർ പ്രധാന സ്ഥാനങ്ങൾ വഹിച്ചു.

നിയമസഭയുടെ പ്രവര്‍ത്തനങ്ങളും നടത്തിപ്പുമാണ് കുട്ടികൾ അവതരിപ്പിച്ചത്. നിയമസഭാ നടത്തിപ്പിന് പഞ്ചായത്ത് പരിധിയിലെ വിവിധ സ്കൂളുകളിൽ നിന്നായി 145 കുട്ടികൾക്ക് മൂന്നു ദിവസത്തെ പരിശീലനം നൽകിയിരുന്നു. നിയമസഭാ ജോയിന്‍റ് സെക്രട്ടറിമാരായ ജി.പി. ഉണ്ണിക്കൃഷ്ണന്‍, വി.ജി. റിജു, ഡെപ്യൂട്ടി സെക്രട്ടറി അനില്‍ കുമാര്‍, സെക്‌ഷന്‍ ഓഫീസര്‍ എസ്. സജു എന്നിവരാണ് കുട്ടികളെ പരിശീലിപ്പിച്ചത്. ഭരണഘടനയെ പരിചയപ്പെടുത്തല്‍, നിയമസഭാ മ്യൂസിയം പ്രദര്‍ശനം, കലാപരിപാടികള്‍ എന്നിവയും മാതൃകാ നിയമസഭയുടെ ഭാഗമായി നടത്തി. നിയമസഭാ മ്യൂസിയം പ്രദര്‍ശനം ഇന്നും തുടരും.


പഞ്ചായത്തിലെ പത്തു വയസിനു മുകളിലുള്ള എല്ലാവരിലേക്കും ഭരണഘടനയുടെ സന്ദേശമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭരണഘടനാ സാക്ഷരതായജ്ഞം നടത്തിയത്. പദ്ധതിയുടെ ഭാഗമായി കില തയാറാക്കിയ ഭരണഘടനയുടെ പുസ്തകവും ഭരണഘടനയുടെ ആമുഖവും പഞ്ചായത്തിലെ മുഴുവൻ വീടുകളിലും എത്തിക്കും. ഭരണഘടനാ സാക്ഷരതയജ്ഞത്തിന്‍റെ അവസാനം മെഗാ പരീക്ഷയും മെഗാക്വിസും നടത്തി വിജയികൾക്ക് പുരസ്‌കാരങ്ങളും നൽകും.

നിയമസഭാ മ്യൂസിയത്തിന്‍റെ പ്രദർശനം തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്‍റ് സി.ആർ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. നിയമസഭാ ജോയിന്‍റ് സെക്രട്ടറി ജി.പി. ഉണ്ണിക്കൃഷ്ണന്‍ ആമുഖപ്രഭാഷണം നടത്തി. കില ഡയറക്ടർ സുദേശൻ, ടി.എൻ. ഗിരീഷ്കുമാർ, വി.പി. റെജി, ആന്‍റണി മാർട്ടിൻ, സുമേഷ് ആൻഡ്രൂസ്, സിസ്റ്റർ ലിറ്റിൽ റോസ് എസ്എ ബിഎസ് എന്നിവർ പ്രസംഗിച്ചു.