രണ്ടര സെന്‍റില്‍ പോഷകധാന്യ കൃഷിപദ്ധതിയുമായി കൃഷിവകുപ്പ്
Tuesday, October 22, 2024 7:07 AM IST
ചങ്ങനാശേരി: രണ്ടര സെന്‍റ് സ്ഥലത്ത് പോഷകധാന്യ കൃഷിപദ്ധതിയുമായി കൃഷിവകുപ്പ്. പദ്ധതിക്കായി തൈകളും ജൈവവളങ്ങളും കീടനാശിനികളും ഉള്‍പ്പെടുന്ന എണ്ണൂറ് രൂപയുടെ കിറ്റ് ലഭിക്കും. ഗുണഭോക്താവ് കരംകെട്ടിയ രസീതുമായി കൃഷിഭവനുകളില്‍ എത്തി അപേക്ഷ സമര്‍പ്പിക്കണം. നവംബര്‍ ആദ്യവാരം കൃഷിഭവനുകളില്‍ കിറ്റുകളെത്തും. പോഷക സമൃദ്ധി മിഷനാണ് പദ്ധതി നടപ്പാക്കുന്നത്.

മുന്നൂറ് രൂപയടച്ച് ഗുണഭോക്താവിനു കിറ്റുകള്‍ വാങ്ങാം. അഞ്ഞൂറ് രൂപ സബ്‌സിഡിയാണ്. പയര്‍, വെണ്ട, മുളക്, കാന്താരി, വഴുതന, ചീരയിനങ്ങള്‍ തുടങ്ങിയവയുടെ തൈകളാണ് ഉള്‍പ്പെടുന്നത്. ഒരു കൃഷിഭവന്‍ പരിധിയില്‍ തൊണ്ണൂറുപേര്‍ക്കു മാത്രമേ ഇപ്പോള്‍ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. തദ്ദേശസ്ഥാപനങ്ങളുടെ ജനകീയാസൂത്രണ പദ്ധതി പ്രകാരം ഓരോ കൃഷിഭവന്‍ പരിധിയിലും ആയിരം കര്‍ഷകര്‍ക്കുകൂടി പദ്ധതിയുടെ ഗുണം ലഭ്യമാക്കുന്നതിനുള്ള നടപടികളും കൃഷിവകുപ്പിന്‍റെ ആലോചനയിലുണ്ട്.

പയര്‍വര്‍ഗങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക എന്ന ലക്ഷ്യവുമായി കുറഞ്ഞത് 25 സെന്‍റിലെങ്കിലും പയര്‍ കൃഷി നടപ്പാക്കുന്നതിനായി വെജിറ്റബിള്‍ ആൻഡ് ഫ്രൂട്ട്‌സ് പ്രമോഷന്‍ കൗണ്‍സില്‍ പുതിയ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. മൂവായിരം രൂപയുടെ പദ്ധതിയില്‍ 1500 രൂപ വിത്തിനു നല്‍കണം. 1500 രൂപ അപേക്ഷകരായ ഗുണഭോക്താവിന് സബ്‌സിഡിയായി ബാങ്ക് അക്കൗണ്ടിലേക്കു ലഭിക്കും. ഈ പദ്ധതിയില്‍ അംഗമാകാൻ കരമടച്ച രസീതിന്‍റെ കോപ്പി സഹിതം കൃഷി ഭവനുകളില്‍ അപേക്ഷ നല്‍കണം.



ചെറുകിട കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി: മാടപ്പള്ളിയില്‍ ഇന്ന് ക്യാമ്പ്

ചങ്ങനാശേരി: കാര്‍ഷിക എന്‍ജിനിയറിംഗ് വിഭാഗം സപ്പോര്‍ട്ട് ടു ഫാം മെക്കനൈസേഷന്‍ പദ്ധതിപ്രകാരം കോട്ടയം ജില്ലയിലെ കര്‍ഷകര്‍ക്കായി കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്കായി വിവിധ സ്ഥലങ്ങളില്‍ 20 സര്‍വീസ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ഇതിന്‍റെ ആദ്യഘട്ടത്തിലെ അഞ്ചാമത്തെ സര്‍വീസ് ക്യാമ്പ് ഇന്ന് രാവിലെ 10.30 മുതല്‍ നാലുവരെ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനോടു ചേര്‍ന്നുള്ള അഗ്രോ സര്‍വീസ് സെന്‍ററില്‍ നടത്തും. ചെറുകിട കാര്‍ഷിക യന്ത്രങ്ങള്‍ അറ്റകുറ്റപ്പണി നടത്താന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്കും കര്‍ഷക സംഘങ്ങള്‍ക്കും പങ്കെടുക്കാവുന്നതാണ്.

1000 രൂപ വരെയുള്ള സ്‌പെയര്‍പാര്‍ട്‌സ് ഉപയോഗിച്ചുള്ള സര്‍വീസ് സൗജന്യമായിരിക്കും. 1000 രൂപയ്ക്ക് മുകളില്‍ വരുന്ന മേജര്‍ സ്പെയര്‍പാര്‍ട്‌സുകള്‍ക്ക് തുകയുടെ 25 ശതമാനം സബ്‌സിഡി കര്‍ഷകര്‍ക്ക് ലഭിക്കും. പരമാവധി 2500 രൂപ വരെ മാത്രം.

ഇറക്കുമതി ചെയ്ത ചൈന മോഡല്‍ മെഷി നറികളുടെ സ്‌പെയര്‍ പാര്‍ട്‌സ് ലഭ്യമല്ലാത്തതിനാല്‍ അവ റിപ്പയര്‍ ചെയ്യുന്നതിനു സാധിക്കുകയില്ല. റിപ്പയര്‍ ചെയ്യാന്‍ കൊണ്ടുവരുന്ന കാര്‍ഷിക യന്ത്രങ്ങളുടെ നിലവിലുള്ള പ്രശ്‌നങ്ങളും കാര്‍ഷികയന്ത്രം സംബന്ധിച്ച് വിവരങ്ങളും മുന്‍കൂറായി വിളിച്ചറിയിക്കേണ്ടതാണ്. വിളിക്കേണ്ട ഫോണ്‍. ഫോൺ: 9496681854, 9496846155.