വിതച്ചത് നെൽവിത്ത്; വിളഞ്ഞതു വരി
Monday, October 21, 2024 5:33 AM IST
കുമരകം: കുട്ടനാട്ടിലെ നെൽക്കർഷകർക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചു പാടശേഖരങ്ങളിൽ വിതച്ച നെല്ലിനൊപ്പം വിളയുന്നത് വരി. മുൻകാലങ്ങളിൽ നാമമാത്രമായി ചില പ്രദേശങ്ങളിൽ നെല്ലിനൊപ്പം വരി കിളിർക്കുമായിരുന്നു. അവ തൊഴിലാളിക്കൊണ്ട് പറിപ്പിച്ചു കളയുകയും ചെയ്തിരുന്നു.

എന്നാൽ വിതച്ച വിത്തിന്‍റെ ഇരട്ടി വരിയാണ് ഒട്ടുമിക്ക പാടത്തും ഇപ്പോൾ പൂത്തുലയുന്നത്. മറ്റു കളകളാണെങ്കിൽ കളനാശിനി പ്രയോഗിച്ച് നശിപ്പിക്കുവാൻ കഴിയുമായിരുന്നു. എന്നാൽ വരിയും നെല്ലും ഒരേ വർഗത്തിൽപ്പെട്ട ചെടിയായതുകൊണ്ട് വരിമാത്രമായി കളനാശിനി പ്രയോഗിച്ചു നശിപ്പിച്ചു കളയാൻ കഴിയില്ല. തൊഴിലാളികളെക്കൊണ്ട് നീക്കം ചെയ്യിക്കുകയാണ് ഏകപരിഹാരം .


ഇതു വൻ സാമ്പത്തിക‌നഷ്ടം കർഷകർക്കുണ്ടാക്കുകയും ചെയ്യും. വരി മൂത്ത് പാടത്ത് ഇവയുടെ വിത്ത് വീഴുന്നതിന് മുമ്പ് നീക്കിയില്ലെങ്കിൽ അടുത്ത കൃഷിക്ക് ഇവ നൂറിരട്ടിയായി മാറുമെന്നതുമാണ് കർഷകനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

ഒരു വരി പോലും ഇല്ലാതിരുന്ന പാടങ്ങൾ വരിയുടെ വനമായി മാറിയതെന്തുകൊണ്ടെന്നതിൽ പല കൃഷിക്കാരും വിവിധങ്ങളായ അഭിപ്രായങ്ങളാണ് പങ്കുവയ്ക്കുന്നത്. വിതയ്ക്കുന്ന വിത്തിനൊപ്പം എത്തുന്നതാണെന്ന് അഭിപ്രായപ്പെടുമ്പോൾ മറ്റു ചിലർ കാലാവസ്ഥാ വ്യതിയാനം മൂലമാണെന്നും പറയുന്നു. എന്തായാലും ഒട്ടനേകം പ്രതിസന്ധികൾ നേരിടുന്ന കർഷകർക്കു വരിയുടെ വളർച്ചയും ഇരുട്ടടിയായിരിക്കുകയാണ്.