ടിആർ ആൻഡ് ടി എസ്റ്റേറ്റിൽ കാട്ടാനശല്യം രൂക്ഷം
Monday, October 21, 2024 5:33 AM IST
മുണ്ടക്കയം ഈസ്റ്റ്: പെരുവന്താനം പഞ്ചായത്തിലെ ടിആർ ആൻഡ് ടി എസ്റ്റേറ്റിൽ കാട്ടാനശല്യം അതിരൂക്ഷം. കഴിഞ്ഞ ദിവസം രാത്രിയിൽ ചെന്നാപ്പാറ റബർ ഫാക്ടറിക്ക് സമീപമെത്തിയ കാട്ടാനക്കൂട്ടം വ്യാപക നാശനഷ്ടമുണ്ടാക്കി. ഫാക്ടറിയുടെ മതിൽ കാട്ടാനക്കൂട്ടം തകർത്തു.

ഇതിന് സമീപത്തായി തൊഴിലാളികൾ കൃഷി ചെയ്തിരുന്ന നൂറുകണക്കിന് വാഴകളും കാട്ടാനക്കൂട്ടം ചവിട്ടിമെത്തിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി പ്രദേശത്ത് കാട്ടാനശല്യം അതിരൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു. നിരവധി തൊഴിലാളികൾ പണിയെടുക്കുന്ന ഫാക്ടറിയിലാണ് രാത്രി കാട്ടാനക്കൂട്ടമെത്തിയത്.

ഇതിന് സമീപത്തായി ടിആർ ആൻഡ് ടി എസ്റ്റേറ്റിന്‍റെ ആശുപത്രിയുമുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി പ്രദേശത്ത് കാട്ടാനശല്യം അതിരൂക്ഷമാണ്. പത്തിലധികം ആനകൾ കൂട്ടമായെത്തി വ്യാപകമായ നാശനഷ്ടമാണ് വരുത്തുന്നത്. എസ്റ്റേറ്റിലെ റബർമരങ്ങൾ കുത്തിമറിക്കുന്നതിനൊപ്പം തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളോട് ചേർന്ന് നട്ടുവളർത്തുന്ന കൃഷികളും വ്യാപകമായാണ് കാട്ടാനക്കൂട്ടം തകർക്കുന്നത്.


ചെന്നാപ്പാറ, മതമ്പ, ഇഡികെ തുടങ്ങിയ ഭാഗങ്ങളിലും വന്യമൃഗശല്യം അതി രൂക്ഷമാണ്. ഏതാനും മാസങ്ങൾക്കുമുമ്പ് പ്രദേശത്ത് കടുവയുടെ സാന്നിധ്യവും സ്ഥിരീകരിച്ചിരുന്നു. വനം വകുപ്പിന്‍റെ നേതൃത്വത്തിൽ കടുവയെ പിടികൂടാൻ കൂടു സ്ഥാപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല.
തോട്ടം തൊഴിലാളികളുടെ വളർത്തുമൃഗങ്ങൾ കടുവയുടെയും പുലിയുടെയും ആക്രമണത്തിനിരയാകുന്നതും പതിവാണ്.

രാത്രിസമയങ്ങളിൽ വീടിന് പുറത്തിറങ്ങാൻ പോലും തൊഴിലാളി കുടുംബങ്ങൾക്ക് ആകുന്നില്ല. അടിയന്തരമായി മേഖലയിലെ വന്യമൃഗശല്യത്തിന് പരിഹാരം കാണാൻ വനം വകുപ്പ് തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.