കംഫര്‍ട്ട് സ്റ്റേഷനില്‍ വെള്ളമില്ല; മൂക്കുപൊത്തി ജനം
Monday, October 21, 2024 5:51 AM IST
പാലാ: സിവില്‍ സ്റ്റേഷനില്‍ പൊതുജനങ്ങള്‍ക്കായി നഗരസഭ തുറന്നുകൊടുത്ത കംഫര്‍ട്ട് സ്റ്റേഷന്‍ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത നിലയില്‍. സമീപത്തുകൂടി നടക്കണമെങ്കില്‍ മൂക്കു പൊത്തേണ്ട ഗതികേടിലാണ് ജനം. സിവില്‍ സ്റ്റേഷനിലും വിവിധ ഓഫീസുകളിലും എത്തുന്ന പൊതുജനങ്ങള്‍ പ്രാഥമികാവശ്യങ്ങള്‍ക്ക് സൗകര്യമില്ലാതെ വലയുകയാണ്.

സിവില്‍ സ്റ്റേഷന്‍റെ പിന്‍ഭാഗത്ത് രജിസ്‌ട്രേഷന്‍ ഓഫീസിന് സമീപമാണ് പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി ആറു മുറികളോട് കൂടിയ കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മിച്ചത്. അഞ്ചു ലക്ഷത്തോളം രൂപയാണ് ചെലവില്‍ അഞ്ചു വര്‍ഷം മുമ്പ് നിര്‍മിച്ചതാണിത്.

എന്നാല്‍ നാളിതുവരെയായി ഇവയില്‍ ഒരു മുറിപോലും പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെട്ടിട്ടില്ല. ജലവകുപ്പും നഗരസഭയുമായി ധാരണയിലെത്താതെ വന്നതോടെ ഒരു ദിവസം പോലും കംഫര്‍ട്ട് സ്റ്റേഷനില്‍ വെള്ളമെത്തിയിട്ടില്ല. റവന്യു അധികൃതര്‍ പരിഹാരം കാണാമെന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും അതും നടപ്പായില്ല.


നാളുകളായി അടഞ്ഞുകിടന്ന കെട്ടിടം കാടുകയറിയ നിലയിലും സാമൂഹ്യവിരുദ്ധര്‍ കൈയടക്കിയ അവസ്ഥയിലുമാണ്. ഇവിടത്തെ ക്ലോസറ്റുകളും പൈപ്പുകളും തല്ലിത്തകര്‍ത്തിട്ടുമുണ്ട്. നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടുത്തിടെ പരിസരം വൃത്തിയാക്കിയെങ്കിലും ശൗചാലയങ്ങള്‍ ഉപയോഗശൂന്യമാണ്.

സിവില്‍ സ്റ്റേഷനിലും രജിസ്‌ട്രേഷന്‍ ഓഫീസിലും ജീവനക്കാര്‍ക്കായി കെട്ടിടത്തിനുള്ളില്‍ തന്നെ കംഫര്‍ട്ട് സൗകര്യമുണ്ട്. ഇതിനാല്‍ ഉദ്യോഗസ്ഥരും പൊതുശൗചാലയത്തിന്‍റെ കാര്യത്തില്‍ ശ്രദ്ധ കാണിക്കുന്നില്ല.

പാലാ പൗരസമിതി പ്രവര്‍ത്തകരായ പി. പോത്തന്‍റെയും സെബി വെള്ളരിങ്ങാട്ടിന്‍റെയും നേതൃത്വത്തില്‍ നഗരസഭാ അധികൃതര്‍ക്ക് നിരവധി പരാതികള്‍ നല്‍കിയിട്ടും പരിഹാരമായിട്ടില്ല. നഗരസഭാ ജീവനക്കാര്‍ ആഴ്ചകള്‍ക്ക് മുമ്പ് ശുചിമുറികള്‍ താഴിട്ട് പൂട്ടിയിട്ടു പോയി. കംഫര്‍ട്ട് സ്റ്റേഷന്‍ കുറവുകള്‍ പരിഹരിച്ച് ഉടന്‍ തുറന്നു കൊടുക്കണമെന്ന് പൗരസമിതി ആവശ്യപ്പെട്ടു.