ആഞ്ഞിലിത്തടി വാങ്ങാന്‍ ആളില്ല
Monday, October 21, 2024 5:33 AM IST
കോട്ടയം: ജില്ലയിലെ വിവിധ പ്രദേശങ്ങളിലുള്ള കര്‍ഷകരുടെ പുരയിടങ്ങളിലെ ആഞ്ഞിലിത്തടികള്‍ വില്പന നടത്താന്‍ സാധിക്കാതെ ബുദ്ധിമുട്ടുന്നു. 100 ഇഞ്ചിന് മുകളിലുള്ള ആഞ്ഞിലി പോലും വില്‍ക്കാന്‍ സാധിക്കുന്നില്ല. മുന്‍കാലങ്ങളില്‍ മോഹവില നല്‍കി പഴക്കം ചെന്ന ആഞ്ഞിലിത്തടികള്‍ വ്യാപാരികള്‍ വാങ്ങിയിരുന്നു.

കേരളത്തില്‍ നിര്‍മാണ, ഫര്‍ണിച്ചര്‍ മേഖലയില്‍ തടിയുടെ ഉപയോഗം കുറഞ്ഞതോടെ ആവശ്യക്കാരും കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ കുറച്ചുനാളുകളായി ഇതര സംസ്ഥാനങ്ങളില്‍നിന്ന് കച്ചവടക്കാര്‍ വന്ന് തടി വാങ്ങിയിരുന്നു.

എന്നാല്‍ തടി കയറ്റുന്നതിന് അധിക കൂലി വാങ്ങാന്‍ തുടങ്ങിയതോടെ അവരും പിന്‍വാങ്ങി. ക്രെയിനുകളുടെ സഹായത്തോടെ മാത്രമാണ് ഇപ്പോള്‍ തടി കയറ്റുന്നത്. ഇത്തരത്തില്‍ കയറ്റിയാലും തൊഴിലാളികള്‍ക്കു നോക്കുകൂലി കൊടുക്കേണ്ട സാഹചരൃമാണ്.


പുതുതായി തടിമില്ലുകള്‍ക്ക് അനുമതി സര്‍ക്കാര്‍ നല്‍കാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. ഇതര സംസ്ഥാനങ്ങളില്‍ തടിക്കുള്ള ഡിമാന്‍ഡ് പ്രയോജനപ്പെടുത്താന്‍ കൂടുതല്‍ തടിമില്ലുകള്‍ക്ക് അനുമതി സര്‍ക്കാര്‍ നല്‍കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി എബി ഐപ്പ് ആവശ്യപ്പെട്ടു.