മന്ത്രിയുടെ വാഗ്ദാനം നടപ്പാകുമോ? റോഡുകളുടെ ശോച്യാവസ്ഥയ്ക്ക് പരിഹാരമുണ്ടാവുമോ?
Monday, October 21, 2024 7:33 AM IST
കടുത്തുരുത്തി: പൊതുമരാമത്ത് വകുപ്പിന്‍റെ കീഴിലുള്ള റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനുള്ള ഇടപെടല്‍ നടത്തുന്നതിനു സംസ്ഥാന സര്‍ക്കാര്‍ എംഎല്‍എമാരുടെ സാന്നിധ്യത്തില്‍ യോഗം വിളിക്കുമെന്നും പ്രതിസന്ധികള്‍ക്കു പരിഹാരം കണ്ടെത്തുമെന്നുള്ള മന്ത്രിയുടെ വാഗ്ദാനം നടപ്പാകുമോ? പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിലാണ് ഇതു സംബന്ധിച്ച് ഉറപ്പ് നല്‍കിയത്. മന്ത്രി വാക്ക് പാലിച്ചാല്‍ റോഡുകളുമായി ബന്ധപ്പെട്ട ഒട്ടുമിക്ക പ്രതിസന്ധികള്‍ക്കും പരിഹാരം ഉണ്ടാക്കാന്‍ കഴിഞ്ഞേക്കും.

ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിനു മുമ്പായി എല്ലാ റോഡുകളും സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് മോന്‍സ് ജോസഫ് എംഎല്‍എ ഉന്നയിച്ച ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് നിയമസഭയില്‍ മറുപടിയായിട്ടാണ് മന്ത്രി ഇത്തരത്തില്‍ പ്രഖ്യാപനം നടത്തിയത്. മന്ത്രിയുടെ വാക്കിനെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് നാട്ടുകാര്‍.

കടുത്തുരുത്തിയില്‍ നിരവധി റോഡുകളാണ് ഗതാഗതയോഗ്യമല്ലാതെ കാലങ്ങളായി കിടക്കുന്നത്. വാട്ടര്‍ അഥോറിറ്റിയും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള പ്രശ്‌നങ്ങളാണ് പലയിടത്തും റോഡ് പണിക്ക് തടസം സൃഷ്ടിക്കുന്നത്. ഇരു വകുപ്പുകളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തീര്‍ന്നാല്‍തന്നെ പകുതി കാര്യങ്ങള്‍ നടക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കോട്ടയം - എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന കടുത്തുരുത്തി - പിറവം റോഡ് തകര്‍ന്നിട്ട് മൂന്നു വര്‍ഷം പിന്നിടുകയാണ്. ഇതുവരെ റോഡ് നന്നാക്കാന്‍ കഴിഞ്ഞിട്ടില്ല. കടുത്തുരുത്തി മുതല്‍ അറുനൂറ്റിമംഗലം വരെയുള്ള റോഡില്‍ വാട്ടര്‍ അഥോറിറ്റിക്ക് പൈപ്പിടാന്‍ രണ്ടു വര്‍ഷം വേണ്ടിവന്നു.


ഇതിനുശേഷം റോഡ് നന്നാക്കാനുള്ള ഫയലിന്മേല്‍ ഇതുവരെ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. ഇതിന്‍റെ തുടര്‍ച്ചയായുള്ള പെരുവ - പിറവം - പെരുവാംമൂഴി റോഡില്‍ തുടക്കം കുറിച്ച കെഎസ്ടിപിയുടെ പ്രവൃത്തി ഏറ്റെടുത്ത കമ്പനി നിര്‍മാണം ഉപേക്ഷിച്ചുപോയിരുന്നു. പെരുവ ജംഗ്ഷനില്‍ പൊടിശല്യവും കുഴികളുംമൂലം ജനങ്ങള്‍ ദുരിതത്തിലാണ്.

കടുത്തുരുത്തി - വൈക്കം മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന മുട്ടുചിറ - ആയാംകുടി - എഴുമാന്തുരുത്ത് - വടയാര്‍ - വെള്ളൂര്‍ - മുളക്കുളം റോഡ് പൂര്‍ണമായും തകര്‍ന്ന് കിടക്കുകയാണ്. പ്രവൃത്തി ഏറ്റെടുത്ത കമ്പനി ഇവിടെയും ഉപേക്ഷിച്ചുപോവുകയായിരുന്നു.

കരാറുകാര്‍ക്ക് ഫണ്ട് കൊടുക്കാതെ സര്‍ക്കാര്‍ കാണിച്ച അനാസ്ഥയാണ് റോഡ് നിര്‍മാണം മടങ്ങാനിടയാക്കിയത്. ശബരിമല പാക്കേജില്‍ ടെന്‍ഡര്‍ ചെയ്ത വെമ്പള്ളി - വയല - കടപ്ലാമറ്റം - കുമ്മണ്ണൂര്‍ റോഡ്, വാട്ടര്‍ അഥോറിറ്റി വെട്ടിപ്പൊളിച്ചിട്ടിരിക്കുന്ന കുറവിലങ്ങാട് - ശ്രീമൂലം ഷഷ്ഠിപൂര്‍ത്തി റോഡ് എന്നിവ അടിയന്തരമായി റീടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കേണ്ടതുണ്ട്.