അവിശ്വാസം: എൽഡിഎഫിന്‍റേത് ഇരട്ടത്താപ്പെന്ന് കോൺഗ്രസ്
Wednesday, September 25, 2024 7:24 AM IST
വൈക്കം: വൈക്കം നഗരസഭയിൽ വൈസ് ചെയർമാൻ പി.ടി.സുഭാഷിനെതിരേ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം എൽഡിഎഫിന്‍റെ ഇരട്ടത്താപ്പ് നയമാണ് വെളിവാക്കുന്നതെന്ന് കോൺഗ്രസ് കൗൺസിലർമാർ. ക്വാറം തികയാത്തതിനാൽ അവിശ്വാസ പ്രമേയം തദേശസ്വയംഭരണ വകുപ്പ് ജോയിന്‍റ് ഡയറക്ടർ തള്ളി.

നഗരസഭയിലെ വികസന പ്രവർത്തനങ്ങളിൽ സിപിഎം-സിപിഐ അംഗങ്ങൾ ഉൾപ്പെട്ട സ്റ്റാൻഡിംഗ് കമ്മിറ്റികൾകൂടി അംഗീകരിച്ച് നടപ്പാക്കിയ പദ്ധതികളിൽ അഴിമതി ആരോപിച്ച് ഇടതുപക്ഷം അവിശ്വാസം കൊണ്ടുവന്നത് ഇടതുപക്ഷ അംഗങ്ങളുടെ ഇരട്ടത്താപ്പാണെന്നും കോൺഗ്രസ് കൗൺസിലർമാർ കുറ്റപ്പെടുത്തി.

പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനായ സിപിഎമ്മിലെ എസ്. ഹരിദാസർനായരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി 2021 ജനുവരി 17ന് എടുത്ത തീരുമാന പ്രകാരമാണ് നഗരസഭയിലെ 26 വാർഡുകളിലും മിനി എംസിഎഫ് സ്ഥാപിക്കുന്നതിന് തീരുമാനിച്ചത്. ഹരിത കർമസേന വീടുകളിൽനിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ മിനി എംസിഎഫിൽ സൂക്ഷിക്കുന്നതിന് പൊതുമരാമത്തു സ്റ്റാൻഡിംഗ് കമ്മിറ്റി അംഗീകരിച്ച് തയാറാക്കിയ എസ്റ്റിമേറ്റും, ബന്ധപ്പെട്ട രേഖകളുമാണ് കൗൺസിലിലേക്ക് നൽകിയത്. ഈ നിർദ്ദേശങ്ങളാണ് കൗൺസിൽ പാസാക്കിയത്.

പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ ചെയർമാനെ കൂടാതെ സിപിഐ അംഗമായ ആർ.സന്തോഷ്, സിപിഎം അംഗമായ കവിതാ രാജേഷ്, കോൺഗ്രസ് അംഗമായ രാധികാ ശ്യാം എന്നിവരാണുണ്ടായിരുന്നത്. ഇതിൽ ഭൂരിപക്ഷം അംഗങ്ങളും ഇടത് കൗൺസിലർമാരാണ്.

എംസിഎഫിന്‍റെ നിർമാണക്കരാർ ഏറ്റെടുത്ത കോൺട്രാക്ടർമാരിൽ ഒരാൾ സിപിഐ ബ്രാഞ്ച് സെക്രട്ടറിയും മറ്റൊരാൾ ഇടത് പക്ഷ പശ്ചാത്തലമുള്ള കുടുംബത്തിൽപ്പെട്ട ആളുമാണ്.

തൊഴിലുറപ്പ് ഓവർസിയർ, നഗരസഭ എൻജിനിയർ എന്നിവർ ഇടത് യൂണിയൻ അംഗങ്ങളാണ്. അഴിമതി ആരോപിക്കുന്ന എംസിഎഫ്, ബീച്ചിലെ പുല്ലുവെട്ട്, ശ്മശാനത്തിലെ ജോലികൾ എന്നിവയുടെ ബില്ലുകൾ കൗൺസിൽ യോഗത്തിൽ എൽഡിഎഫ് പിന്തുണയോടെ പാസാക്കിയിട്ടുള്ളതാണ്.

സിനിമാ തിയറ്ററിന്‍റെ കാര്യത്തിലും മറ്റ് വികസന പദ്ധതികളിലും വൈക്കം എംഎൽഎ നഗരസഭയുമായി സഹകരിച്ചു നടപ്പിലാക്കുന്ന പദ്ധതികളെയും സിപിഎം അംഗങ്ങളും കേരള കോൺഗ്രസ് മാണി വിഭാഗം അംഗവും കൗൺസിലിൽ എതിർത്ത് വോട്ട് ചെയ്തിട്ടുണ്ട്.

അനധികൃത വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ നഗരസഭ സ്വീകരിച്ചതിനു പിന്നാലെയാണ് എൽഡിഎഫ് അവിശ്വാസപ്രമേയവുമായി രംഗത്തെത്തിയതെന്നും കോൺഗ്രസ് നേതൃത്വ കുറ്റപ്പെടുത്തി.

പാർലമെന്‍ററി പാർട്ടി ലീഡർ ബി. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് പി.ഡി. ഉണ്ണി, പ്രീതാ രാജേഷ്, പി.ടി. സുഭാഷ്, സിന്ധു സജീവൻ, ബിന്ദു ഷാജി, ബി. രാജശേഖരൻ, രേണുകാരതീഷ് , രാധികാ ശ്യാം , പി.എസ്. രാഹുൽ, പി.ഡി. ബിജിമോൾ രാജശ്രീ വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.