തിരുനക്കരയില്‍ ഇനി ബസ് കാത്ത് ‘ഇരിക്കാം’
Thursday, September 26, 2024 6:52 AM IST
കോട്ടയം: തിരുനക്കര ബസ് സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാര്‍ക്ക് ഇനി ബസ് കാത്തുനില്‍ക്കേണ്ട, ‘ഇരിക്കാം’. സ്വകാര്യസ്ഥാപനം നിര്‍മിച്ചു നൽകിയ ബസ് കാത്തിരിപ്പുകേന്ദ്രം പൊതുജനങ്ങൾക്കു തുറന്നുനൽകി.

ഷോപ്പിംഗ് കോംപ്ലക്സ് പൊളിച്ചു മാറ്റിയ‍ശേഷം തിരുനക്കര ബസ് സ്റ്റാന്‍ഡിലുടെ ബസുകള്‍ കടത്തിവിടാന്‍ തുടങ്ങിയിട്ട് നാളുകളായെങ്കിലും യാത്രക്കാര്‍ക്കു വെയിലും മഴയും കൊള്ളാതെ ബസ് കാത്തുനിൽക്കാൻ കാത്തിരിപ്പു കേന്ദ്രം ഇല്ലായിരുന്നു. ഇതിനെതിരേ വിവിധ കോണുകളില്‍നിന്നും പ്രതിഷേധമുയര്‍ന്നിരുന്നു.


തുടര്‍ന്നു നഗരസഭ സ്വകാര്യസ്ഥാപനത്തിനു ബസ് കാത്തിരിപ്പു കേന്ദ്രം നിര്‍മിക്കാന്‍ കരാര്‍ നല്കുകയായിരുന്നു. ജിഐ പൈപ്പ്, ട്രഫോഡ്ഷീറ്റ്, അലുമിനിയം കോംപോസിറ്റ് പാനല്‍ എന്നിവ ഉപയോഗിച്ചാണ് നിര്‍മാണം.

സ്ഥിരം സംവിധാനം വരുന്നതുവരെയാണ് താത്കാലിക കാത്തിരിപ്പുകേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം.