കടലക്കറിയിൽ പാറ്റ: ജനറൽ ആശുപത്രി കാന്‍റീൻ വീണ്ടും അടച്ചുപൂട്ടി
Thursday, September 26, 2024 4:26 AM IST
കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രിയിലെ കാന്‍റീൻ വീണ്ടും അടച്ചുപൂട്ടി. കടലക്കറിയിൽനിന്നു കിടപ്പു രോഗിക്ക് പാറ്റായെ കിട്ടിയതായി പരാതി ലഭിച്ചതോടെയാണ് കാന്‍റീൻ വീണ്ടും അടച്ചു പൂട്ടിയത്. വാഴൂർ സ്വദേശിയായ കണ്ടപ്ലാക്കൽ കെ.ജി. രഘുനാഥൻ ഇന്നലെ രാവിലെ അപ്പത്തിനൊപ്പം വാങ്ങിയ കടലക്കറിയിലാണ് പാറ്റാ കിടന്നത്.

ഫുഡ് സേഫ്റ്റി അധികൃതർ നടത്തിയ പരിശോധനയെത്തുടർന്ന് കാന്‍റീൻ അടച്ചിടാൻ നിർദേശം നൽകി. ഉച്ചകഴിഞ്ഞ് മൂന്നോടെ കാന്‍റീൻ അടച്ചു. ഭക്ഷണത്തിൽ പാറ്റായെ കണ്ടെത്തിയ സംഭവത്തിൽ രഘുനാഥന്‍ ആശുപത്രി സൂപ്രണ്ടിനു പരാതി നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച വാങ്ങിയ ഭക്ഷണത്തിൽ വണ്ട് കിടന്നതാ യും പരാതിയുണ്ട്.


ജനറൽ ആശുപത്രിയിലെ കാന്‍റീനിൽനിന്ന് വിതരണം ചെയ്ത ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തിയതിനെത്തുടർന്ന് മുന്പ് കാന്‍റീൻ അടച്ചുപൂട്ടിയിരുന്നു. പോസ്റ്റ്മോർട്ടം മുറിയോടു ചേർന്നുള്ള കാന്‍റീൻ വൃത്തിഹീനമായാണ് പ്രവർത്തിച്ചതെന്നുകൂടി കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു അന്ന് അടച്ചുപൂട്ടിയത്. പിന്നീട് വൃത്തിയാക്കിയ ശേഷമാണ് കാന്‍റീൻ തുറന്നു നൽകിയതെങ്കിലും പോസ്റ്റ്മോർട്ടം മുറിയോടു ചേർന്നുതന്നെയാണ് ഇപ്പോഴും കാന്‍റീൻ പ്രവർത്തിച്ച് വരുന്നത്.