നഷ്‌ടത്തിലായ ബാങ്കിൽ നിയമനം; തർക്കത്തെത്തുടർന്ന് പ്രസിഡന്‍റ് രാജിവച്ചു
Thursday, September 26, 2024 7:05 AM IST
ബ്രഹ്മമംഗലം: കോടിക്കണക്കിനു രൂപ നഷ്ടമുള്ളപ്പോൾ സഹകരണ ബാങ്കിൽ നിയമനം നടത്തിയതിനെ ചൊല്ലി ഉടലെടുത്ത തർക്കം സിപിഎം ഭരിക്കുന്ന ബാങ്കിന്‍റെ ഭരണസമിതിയിൽ പൊട്ടിത്തെറി ഉണ്ടാക്കിയതായി ആരോപിച്ച് കോൺഗ്രസ്.

2023-24 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലും കണക്കിലും 11 കോടിയോളം രൂപ നഷ്ടത്തിലുള്ള ബ്രഹ്മമംഗലം ഗ്രാമസ്വരാജ് സർവീസ് സഹകരണ ബാങ്കിൽ അനധികൃത നിയമനങ്ങൾ നടത്തിയതുമായി ബന്ധപ്പെട്ട തർക്കമാണ് ബാങ്ക് ഭരണസമിതിയിൽ പൊട്ടിത്തെറി ഉണ്ടാക്കിയതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. തർക്കം മൂർച്ഛിച്ചതിനെത്തുടർന്ന് ബാങ്ക് പ്രസിഡന്‍റ് അഡ്വ. കെ.വി. പ്രകാശനാണ് രാജിവച്ചത്. ബാങ്കിൽ നടത്തിയ നിയമനങ്ങളിൽ പാർട്ടിയിലെ ഒരു വിഭാഗത്തിന് എതിർപ്പുണ്ടായിരുന്നതായി പറയപ്പെടുന്നു.

കർഷകരും കർഷകത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും തിങ്ങിപ്പാർക്കുന്ന ചെമ്പ് പഞ്ചായത്തിലെ സാധാരണക്കാരുടെ ആശ്രയ കേന്ദ്രമാണ് ഗ്രാമസ്വരാജ് സർവീസ് സഹകരണ ബാങ്ക്. വിവാഹ ആവശ്യങ്ങൾക്കും പഠനത്തിനുമൊക്കെ പൊടുന്നനെ പണം നൽകി പ്രദേശവാസികൾക്ക് താങ്ങായിരുന്ന ബാങ്കിലേക്ക് ചെന്നാൽ ജയിപ്പിച്ചു വിട്ട ഭരണസമിതിയംഗങ്ങൾ അവഹേളിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് ചെമ്പ് മണ്ഡലം കോൺഗ്രസ് കമ്മറ്റി ആരോപിച്ചു.


ബാങ്കിൽ അംഗങ്ങളായ ഇടതുപക്ഷക്കാരല്ലാത്തവർക്ക് ഓരോ കാരണങ്ങൾ പറഞ്ഞു വായ്പ നൽകാതിരുന്ന സംഭവങ്ങളുമുണ്ടെന്ന് കോൺഗ്രസ് നേതൃത്വം കുറ്റപ്പെടുത്തുന്നു.

ചെമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് കെ.ജെ. സണ്ണി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്‍റ് പി.കെ. ദിനേശൻ, എസ്. ജയപ്രകാശ്, റഷീദ് മങ്ങാടൻ, റെജി മേച്ചേരി, എസ്. ശ്യാംകുമാർ, കെ.കെ. കൃഷ്ണകുമാർ, പി.വി. സുരേന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.