ഇപ്പം ശരിയാക്കിത്തരാമെന്ന് അധികൃതര്‍; പറച്ചില്‍ തുടങ്ങിയിട്ട് കാലങ്ങളേറെയെന്ന് നാട്ടുകാർ
Thursday, September 26, 2024 7:05 AM IST
കടുത്തുരുത്തി: ഇപ്പം ശരിയാക്കിത്തരാമെന്ന് അധികൃതര്‍. പറച്ചില്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായെന്ന് നാട്ടുകാരും യാത്രക്കാരും. വാഹനത്തിരക്കേറിയ കുറുപ്പന്തറ കവലയിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ കാര്യമാണിത്. കോട്ടയം-എറണാകുളം റോഡും പാലാ-കുറവിലങ്ങാട്-കല്ലറ-ചേര്‍ത്തല റോഡും സന്ധിക്കുന്ന നാല്‍ക്കവലയിലാണ് ഒരിടത്തുപോലും ബസ് കാത്തുനില്‍ക്കാന്‍ കാത്തിരിപ്പ് കേന്ദ്രങ്ങളില്ലാത്തത്.

വിവിധ പ്രദേശങ്ങളിലേക്കു വന്നുപോകുന്ന നൂറുകണക്കിനാളുകളാണ് ദിവസവും ഈ നാലുംകൂടിയ കവലയിലെത്തുന്നത്. ഇതിൽ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നു. മഴയത്തും വെയിലത്തുമെല്ലാം ഇവർ ബസ് കാത്തുനില്‍ക്കുന്നത് റോഡരികിലാണ്. വെയിലില്‍നിന്നും മഴയിൽനിന്നും രക്ഷപ്പെടാൻ യാത്രക്കാര്‍ കടത്തിണ്ണകളിൽ അഭയം തേടുന്നത് വ്യാപാരികളെയും പ്രതിസന്ധിയിലാക്കുന്നു. പ്രായമായവർക്കും സ്ത്രീകൾക്കുമൊക്കെ ബസ് കാത്ത് ഏറേ സമയം റോഡരികില്‍ നില്‍ക്കേണ്ടി വരുന്നത് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചെറുതല്ല.

കുറുപ്പന്തറയില്‍ ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ ഉണ്ടാക്കുന്നതിന് അധികൃതരുടെ ഭാഗത്ത് ഏകദേശ ധാരണ ഉണ്ടായെങ്കിലും പിന്നീട് ഒന്നും നടന്നില്ല. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ഉണ്ടാക്കണമെങ്കില്‍ നിലവിലെ സ്റ്റോപ്പുകൾ എല്ലാവശത്തേക്കും അല്പം മുന്നോട്ട് നീക്കി ക്രമീകരിക്കേണ്ടി വരും.


ഏറ്റുമാനൂര്‍ - എറണാകുളം റോഡില്‍ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ലാത്ത ഏക സ്ഥലമാണ് കുറുപ്പന്തറയെന്ന് ബസ് ജീവനക്കാരനായ ബിനു ചൂണ്ടിക്കാട്ടുന്നു. കുറുപ്പന്തറ കവലയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഇതുവഴി പതിവായി യാത്ര ചെയ്യുന്ന കല്ലറ സ്വദേശിനി റോസമ്മ ചാക്കോയും പറഞ്ഞു.

പൊതുമരാമത്ത് വകുപ്പിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കാന്‍ എംഎല്‍എയുടെയോ സര്‍ക്കാരിന്‍റെയോ ഫണ്ട് മാത്രമേ വിനിയോഗിക്കാനാകൂവെന്നാണ് പഞ്ചായത്ത് പറയുന്നത്. കുറുപ്പന്തറ കവല വികസനവുമായി ബന്ധപ്പെട്ട മാസ്റ്റര്‍ പ്ലാന്‍ ഉള്‍പ്പെടുത്തി മന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്നും പഞ്ചായത്തധികൃതര്‍ ഏറേക്കാലമായി പറയുന്നുണ്ട്.

കവല വികസനത്തിനൊപ്പം ആധുനിക നിലവാരത്തിലുള്ള മനോഹരമായ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നിര്‍മിക്കാനുള്ള പദ്ധതിയുടെയും രൂപരേഖ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് കോമളവല്ലി രവീന്ദ്രന്‍ മുമ്പും പറഞ്ഞിട്ടുള്ളത്. എന്നാല്‍, പറച്ചിലല്ലാതെ നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആക്ഷേപം.