കൈപ്പുഴമുട്ട് അപകടം: യുവതിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
Thursday, September 26, 2024 4:26 AM IST
ഗാന്ധിനഗര്‍: കുമരകം കൈപ്പുഴമുട്ടില്‍ കാര്‍ ആറ്റിലേക്ക് മറിഞ്ഞ് മരണപ്പെട്ട യുവതിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. മഹാരാഷ്‌ട്ര ബദ്‌ലാപുര്‍ ശിവാജി ചൗക്കില്‍ രാജേന്ദ്ര സര്‍ജേയുടെ മകള്‍ ശൈലി രാജേന്ദ്ര സര്‍ജേ (27) യുടെ മൃതദേഹമാണ് ബന്ധുക്കള്‍ നാട്ടിലേക്ക് കൊണ്ടുപോയത്.

കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന യുവതിയുടെ മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരം ബന്ധുക്കളെത്തി തിരിച്ചറിഞ്ഞ ശേഷം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയിരുന്നു.
ഇന്നലെ രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം എംബാം ചെയ്ത് രാത്രി 12.30 ന് വിമാന മാര്‍ഗം നാട്ടിലെത്തിക്കുകയായിരുന്നു. ഇവരോടൊപ്പം മരണപ്പെട്ട മഹാരാഷ്‌ട്രയില്‍ സ്ഥിരതാമസക്കാരനായിരുന്ന കൊട്ടാരക്കര ഓടനാവട്ടം മാംപൊയ്കയില്‍ പരേതനായ ജോര്‍ജിന്‍റെ മകന്‍ ജയിംസ് ജോര്‍ജി (48)ന്‍റെ മൃതദേഹം ചൊവ്വാഴ്ച കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി സ്വന്തം നാട്ടിലേക്ക് കൊണ്ടുപോയിരുന്നു.


തിങ്കളാഴ്ച രാത്രി 8.30ന് കോട്ടയം കൈപ്പുഴമുട്ട് പാലത്തിനു സമീപമാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ആറ്റിലേക്ക് മറിഞ്ഞത്. ഒന്നര മണിക്കൂര്‍ നേരത്തെ തെരച്ചലിനു ശേഷം അഗ്‌നിശമന രക്ഷാസേനയുടെ സ്‌കൂബ ഡൈവിങ്ങ് സംഘവും പോലീസും നാട്ടുകാരും ചേര്‍ന്നാണ് സംഭവ സ്ഥലത്തിനും 10 മീറ്റര്‍ അകലെനിന്നു കാര്‍ കണ്ടെത്തിയത്. ഈ സമയം കാറിനുള്ളിലുണ്ടായിരുന്ന ഇരുവരും മരണപ്പെട്ടിരുന്നു.

തുടര്‍ന്ന് ഇവരുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. മഹാരാഷ്‌ട്രയിലെ ഒരു മനുഷ്യാവകാശ സംഘടനയുടെ ജില്ലാ പ്രസിഡന്‍റാണ് ശൈലി. ജയിംസ് ജില്ലാ കമ്മിറ്റിയംഗവും. എറണാകുളത്ത് ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് ഇരവരും എത്തിയതെതന്നാണ് സൂചനയെന്ന് ഗാന്ധിനഗര്‍ എസ്എച്ച്ഒ ശ്രീജിത്ത് പറഞ്ഞു.