വനംവകുപ്പ് കെട്ടിടവും സ്ഥലവും വെറുതേകിടന്ന് നശിക്കുന്നു
Thursday, September 26, 2024 4:26 AM IST
കൂട്ടിക്കൽ: ടൗണിനു സമീപം വനംവകുപ്പിന്‍റെ കെട്ടിടവും സ്ഥലവും വെറുതേകിടന്നു നശിക്കുന്നു. വർഷങ്ങൾക്കു മുമ്പാണ് ഇവിടെ ഫോറസ്റ്റ് ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. കൊക്കയാർ, ഉറുമ്പിക്കര അടക്കമുള്ള മേഖലയിലെ വനസംരക്ഷണത്തിനായിട്ടായിരുന്നു ഇവിടുത്തെ ഫോറസ്റ്റ് ഓഫീസ് പ്രവർത്തിച്ചത്.

എന്നാൽ, വർഷങ്ങൾക്കു ശേഷം പ്രദേശത്ത് ജനവാസം കൂടുകയും വനസാന്ദ്രത കുറയുകയും ചെയ്തതോടെ ഫോറസ്റ്റ് ഓഫീസിന്‍റെ പ്രവർത്തനം നിലച്ചു. പിന്നീട് ഇത് വനംവകുപ്പ് ജീവനക്കാർക്ക് താമസിക്കാനുള്ള ക്വാർ ട്ടേഴ്സാക്കി മാറ്റി. 2014വരെ ഇവിടെ വനം വകുപ്പ് ജീവനക്കാർ താമസിച്ചിരുന്നു. പിന്നീട് ആരും താമസിക്കാതെയായി.

ആരും തിരിഞ്ഞു നോക്കാതെ പത്തു വർഷമായി കെട്ടിടവും സ്ഥലവും വെറുതേ കിടന്നതോടെ ഇപ്പോൾ സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്.

കെട്ടിടത്തിന്‍റെ ഉപയോഗയോഗ്യമായ എല്ലാ ഭാഗങ്ങളും സാമൂഹ്യവിരുദ്ധർ കവർന്നു. രാത്രികാലങ്ങളിൽ ഇവിടെ മദ്യപാന സംഘവും തമ്പടിക്കാറുണ്ട്. പ്രദേശവാസികളുടെ കൃത്യമായ ഇടപെടലിലൂടെ ഇപ്പോൾ ഇത്തരക്കാരെ ഒരു പരിധിവരെ അകറ്റിനിർത്താൻ സാധിച്ചിട്ടുണ്ട്.

ഓഫീസ് കെട്ടിടത്തിന് സമീപത്തായി വൻ മരങ്ങളാണ് വളർന്നുനിൽക്കുന്നത്. ഇത് മേഖലയിൽ വലിയ സുരക്ഷാ ഭീഷണിയും ഉയർത്തുന്നുണ്ട്.

എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസിനാണ് ഇതിന്‍റെ പരിപാലന ചുമതല. കൂട്ടിക്കൽ ടൗണിനു സമീപമുള്ള ഈ കെട്ടിടവും സ്ഥലവും പഞ്ചായത്തിനോ അനുബന്ധ സ്ഥാപനങ്ങൾക്കോ വിട്ടു നൽകിയാൽ ജനോപകാരപ്രദമായ സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തനം ആരംഭിക്കാൻ കഴിയും.
എന്നാൽ, വനം വകുപ്പ് കേന്ദ്രസർക്കാരിന്‍റെ നിയന്ത്രണത്തിലുള്ളതായതിനാൽ ഇത്തരം നീക്കുപോക്കിന് നിയമതടസങ്ങൾ ഏറെയാണെന്നു പറയുന്നു.