സ്കൂൾ കെട്ടിടം അറ്റകുറ്റപ്പണി നടത്തി
Wednesday, September 25, 2024 7:24 AM IST
വെച്ചൂർ: സ്കൂൾ കെട്ടിടത്തിലെ ചോർച്ച തടയാനായി ഫ്ലെക്സും പടുതയും വിരിച്ചു. വെച്ചൂർ ദേവി വിലാസം ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിന്‍റെ മേൽക്കൂരയാണ് ഫ്ലക്സും പടുതയും കൊണ്ട് പൊതിഞ്ഞത്. യുപി വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിലെ ചോർച്ച പരിഹരിക്കാനാണ് പിടിഎ ഭാരവാഹികളും അധ്യാപകരും ചേർന്ന് ഫ്ലക്സും പടുതയും കെട്ടിടത്തിന്‍റെ മേൽക്കൂരയിൽ വിരിച്ചത്.

സ്കൂൾ മൈതാനത്ത് കുട്ടികൾ ഫുട്ബോൾ കളിക്കുന്നതിടയിൽ പന്ത് തെറിച്ചു കൊണ്ടാണ് കെട്ടിടത്തിലെ ഓടുകൾ തകർന്നത്. മഴ കനത്തതോടെ കെട്ടിടം ചോർന്നൊലിച്ചു. യുപി വിഭാഗത്തിൽ 200 ഓളം വിദ്യാർഥികളാണുള്ളത്.

ക്ലാസിൽ കുട്ടികൾക്ക് ഇരിക്കാൻ കഴിയാത്ത സ്ഥിതി വന്നതോടെ പിടിഎയും അധ്യാപകരും ചേർന്ന് പടുതയും ഫ്ലക്സും മേൽക്കൂരയിൽ വിരിച്ച് ചോർച്ച തടയുകയായിരുന്നു. ജില്ലാ പഞ്ചായത്തിന്‍റെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.


യുപി സ്കൂൾ കെട്ടിടത്തിന്‍റെ ചോർച്ച മാറ്റാൻ ഓടുകൾ മാറ്റി ഷീറ്റിടാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പിടിഎയും അധ്യാപകരും വിദ്യാഭ്യാസ വകുപ്പ് അധികൃതർക്ക് നിവേദനം നൽകിയിരുന്നു. ഇതിനെ തുടർന്ന് 3.96 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചെങ്കിലും തുടർ നടപടികളുണ്ടായില്ല. സ്കൂൾ കെട്ടിടത്തിന്‍റെ ചോർച്ച പരിഹരിക്കാൻ മേൽക്കൂരയിൽ ഷീറ്റിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.