നേമത്ത് കാറിടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Thursday, September 26, 2024 11:12 PM IST
നേമം: കരമന-കളിയിക്കാവിള ദേശീയപാതയിൽ നേമത്ത് ഇന്നോവ കാറിടിച്ചു ഗുരുതര പരിക്കേറ്റു മെഡിക്കൽ കോളജ് ആശുപത്രയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വെടിവെച്ചാൻകോവിൽ താന്നിവിള ശാസ്തലാംപാട്ടുകോണം വടക്കുംകര പുത്തൻവീട്ടിൽ വിശ്വംഭരൻ - ഓമന ദമ്പതികളുടെ മകൻ ശ്രീനു (31) ആണ് മരിച്ചത്.

ഇക്കഴിഞ്ഞ 15ന് രാത്രി ഒന്പതോടെ നേമം പോലീസ് സ്റ്റേഷനുമുന്നിലെ സിഗ്നലിലായിരുന്നു അപകടം. രാത്രി ഭക്ഷണം കഴിഞ്ഞു പാപ്പനംകോട് താമസിക്കുന്ന സഹോദരിയെ കൂ‌ട്ടികൊണ്ടുവരാനാണ് ശ്രീനു പോയത്. സിഗ്നലിൽ വാഹനം നിർത്തി കാത്തുനിൽക്കെ നെയ്യാറ്റിൻകര ഭാഗത്തുനിന്നു തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഇന്നോവ കാർ ശ്രീനുവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.


ഗുരുതര പരിക്കുകളോടെ പോലീസ് ശ്രീനുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. വയറിംഗ് കോൺട്രാക്ട് പണിക്കാരനാണ് ശ്രീനു. ഈയടുത്താണ് ശ്രീനുവിന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞിത്. മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. സഹോദരി: ജയശ്രീ.