എൻജിഒ അസോ. സമ്മേളനം: നേതാക്കൾ വിട്ടുനിന്നു
Friday, September 27, 2024 3:04 AM IST
പത്തനംതിട്ട: അടൂരിൽ നടന്ന എൻജിഒ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ കോൺഗ്രസ് സംസ്ഥാന നേതാക്കളുടെ അസാന്നിധ്യം. സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട വിവിധ സമ്മേളനങ്ങളുടെ ഉദ്ഘാടകരായി നിശ്ചയിച്ചിരുന്ന കെപിസിസി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും അടക്കമുള്ളവർ എത്തിയതേയില്ല.

ഇന്നലെ സമ്മേളനം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപിയും വന്നില്ല. ബുധനാഴ്ച പൊതുസമ്മേളനത്തിന്‍റെ ഉദ്ഘാടകനായി കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനെയും പ്രതിനിധി സമ്മേളനത്തി ന്‍റെ ഉദ്ഘാടകനായി പ്രതിപക്ഷനേതാവ് വി.ഡി. സതീശനെയുമായിരുന്നു നിശ്ചയിച്ചിരുന്നത്.

ആദ്യദിവസം കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും ഇന്നലെ കൊടിക്കുന്നിൽ സുരേഷ് എംപിയും പങ്കെടുത്തു. ബെന്നി ബഹനാൻ എംപിയും ഇന്നലെ യോഗത്തിനെത്തി. ട്രേഡ് യൂണിയൻ സമ്മേളനം ഉദ്ഘാടകനായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്തിയിരുന്നു.


എൻജിഒ അസോസിയേഷനും കെപിസിസി നേതൃത്വവുമായുള്ള ഭിന്നത‌കളാണ് സമ്മേളനത്തിൽ നേതാക്കൾ എത്താതിരുന്നതിനു കാരണമായി പറയുന്നത്. സ്വാഗതസംഘം രൂപീകരണം മുതൽ അടൂരിൽ തർക്കങ്ങൾ ഉടലെടുത്തിരുന്നു.

കെപിസിസി ജനറൽ സെക്രട്ട‌റി പഴകുളം മധുവിനെ സ്വാഗതസംഘം ചെയർമാനാക്കിയതിനെ ഒരുവിഭാഗം എതിർത്തിരുന്നു. സമ്മേളനത്തിൽ കെപിസിസി നിരീക്ഷണസമിതിയെ നിയോഗിച്ചതും വിവാദമായി. നിരീക്ഷണസമിതിക്കെതിരേ ബെന്നി ബഹനാൻ എംപി പരസ്യ പ്രതികരണം നടത്തുകയുമുണ്ടായി.