കൊരട്ടി-കണ്ണിമല റോഡിന്‍റെ വശങ്ങൾ കാടുകൾ; കാൽനടയാത്ര അപകടഭീതിയിൽ
Thursday, September 5, 2024 11:40 PM IST
എരുമേലി: കൊരട്ടിയിൽനിന്നു കണ്ണിമല ബൈപാസ് റോഡിലേക്കുള്ള തുടക്ക ഭാഗത്ത്‌ മണിമലയാറിന്‍റെ തീരത്തെ റോഡിലൂടെ കാൽനട യാത്ര അപകട ഭീതിയിൽ. സമാനമായ അവസ്ഥയാണ് എരുമേലി ടൗൺ റോഡിൽ ഇളപ്പുങ്കൽ ഭാഗം മുതൽ കൊരട്ടി വരെയും. റോഡിന്‍റെ വശങ്ങളിൽ ഇടതൂർന്ന നിലയിൽ വളർന്നു പൊന്തി നിൽക്കുന്ന കാടുകൾ വെട്ടിനീക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

കൊരട്ടി - കണ്ണിമല റോഡിന്‍റെ തുടക്കത്തിൽ റോഡിന്‍റെ ഇരുവശങ്ങളിലും കാടുകൾ വളർന്നു പൊങ്ങിയതുമൂലം നടക്കാൻ ഇടമില്ല. വെള്ളക്കെട്ട് നിറഞ്ഞ ഈ ഭാഗത്ത്‌ റോഡിന്‍റെ വശങ്ങളിൽ പൊന്തക്കാടുകൾ മൂലം റോഡിലൂടെ വേണം കാൽനടയാത്രക്കാർ നടക്കാൻ.


ഈ സമയത്ത് വാഹനങ്ങൾ വന്നാൽ അപകടത്തിന്‍റെ വക്കിലാകും. വേഗത കുറച്ച് വാഹനങ്ങൾ കടന്നുപോയില്ലെങ്കിൽ കാൽനടയാത്രക്കാരുടെ മേൽ റോഡിലെ വെള്ളക്കെട്ടിൽനിന്ന് വെള്ളം തെറിച്ചുവീഴും.

രാവിലെയും വൈകുന്നേരവും വിദ്യാർഥികൾ നിരവധി പേർ ഇതുവഴി നടന്ന് യാത്ര ചെയ്യുന്നുണ്ട്.

പലരും ഇതിനോടകം റോഡിൽ പാമ്പുകളെ കണ്ടിട്ടുണ്ട്. എരുമേലി - മുണ്ടക്കയം പഞ്ചായത്തുകളുടെ അതിർത്തി ആയതിനാൽ കാടുകൾ നീക്കാൻ പഞ്ചായത്ത്‌ ഇടപെടൽ ഉണ്ടാകുന്നില്ലെന്ന് പരാതിയുണ്ട്.

അതേസമയം പൊതുമരാമത്ത് വകുപ്പ് ആണ് കാടുകൾ വെട്ടി നീക്കേണ്ടതെന്ന് പഞ്ചായത്ത്‌ അധികൃതർ പറയുന്നു.