ചൂടും മധുരവും മണവുമുള്ള പെരുന്നാള്‍ കാഴ്ച : പന്തിരുനാഴി ഘോഷയാത്രയും കറിനേര്‍ച്ചയും
Thursday, September 5, 2024 6:56 AM IST
മണര്‍കാട്: പന്ത്രണ്ടു ടണ്‍ അരി. പഴയകണക്കില്‍ ആയിരത്തിയിരുനൂറു പറ നെല്ലിന്‍റെ അരി. പന്ത്രണ്ടു ടണ്‍ ശര്‍ക്കര. നാട്ടുകണക്കില്‍ അറുപതിനായിരം മറയൂര്‍ ശര്‍ക്കര ഉണ്ടകള്‍. ഇരുപത്തയ്യായിരം (പന്ത്രണ്ടുടണ്‍) തേങ്ങ. പിന്നെ രുചി കൂട്ടാന്‍ ഏലക്ക, ചുക്ക്, അടിയില്‍ പിടിക്കാതിരിക്കാന്‍ ആദ്യം ചെമ്പില്‍ ഒഴിക്കാനുള്ള നെയ്യ്... ഇവയാണ് മണര്‍കാട്ട് പള്ളിയിലെ പെരുന്നാള്‍ കറിനേര്‍ച്ചയായ പാച്ചോറിന്‍റെ ചേരുവകള്‍.

പന്തിരുനാഴിക്കൊപ്പം ആറുപറ മുതല്‍ വിവിധ വലിപ്പത്തിലുള്ള ചെമ്പുകള്‍. ചെമ്പുകളിലെ പാച്ചോര്‍ പകരുന്ന ഇരുമ്പുവളയങ്ങള്‍ കൈപിടികളായുള്ള നീണ്ട് ഇടുങ്ങിയ മരത്തോണികള്‍. ചെമ്പില്‍നിന്നു തോണിയിലേക്ക് പാച്ചോര്‍ കോരി ഒഴിക്കാനുള്ള മരത്തവികള്‍. ഇളക്കാനുള്ള നീണ്ട കൈപിടികളുള്ള ഇരുമ്പുചട്ടുകങ്ങള്‍.

തോണിയില്‍ കൊണ്ടുവരുന്ന പാച്ചോര്‍ നിറയ്ക്കാനുള്ള മൂടിയില്ലാത്ത മരപ്പെട്ടികള്‍. പാച്ചോര്‍ നിറച്ച തോണികള്‍ അടുപ്പില്‍നിന്ന് മരപ്പെട്ടി വരെ കൊണ്ടുപോകാനുള്ള ടയര്‍ ചക്രങ്ങളുള്ള ഇരുമ്പ് ട്രോളികള്‍. മണ്‍കലങ്ങള്‍... മണ്‍കോപ്പച്ചട്ടികള്‍... സ്റ്റീല്‍ തവികള്‍... എല്ലാം പള്ളിയില്‍ തയാറാണ്.

ഏഴാം നാള്‍ നടതുറന്നു കഴിഞ്ഞാല്‍ പിന്നെ പ്രധാന ചടങ്ങ് പാച്ചോര്‍ നേര്‍ച്ചയ്ക്കുള്ള പന്തിരുനാഴി എഴുന്നള്ളത്താണ്. ചെണ്ട, ബാന്‍ഡു മേളങ്ങളുടെ അകമ്പടിയോടെയാണു പള്ളിമേടയില്‍നിന്നുള്ള ഘോഷയാത്ര. പാച്ചോര്‍ കമ്മിറ്റി കണ്‍വീനറുടെ കയ്യിലെ നെയ്യ് നിറച്ച വിളഞ്ഞ തേങ്ങമുറിയിലെ തിരിയില്‍ പള്ളിയിലെ തൂക്കുവിളക്കില്‍നിന്നു തീപകരുന്നത് വികാരി. പള്ളിക്ക് വലത്തുവയ്ക്കുമ്പോള്‍ ചെറുപ്പക്കാര്‍ പന്തിരുനാഴി താളത്തില്‍ മുകളിലേക്കെറിഞ്ഞു പിടിക്കുന്നത് കൗതുകകരമായ കാഴ്ചയാണ്.


പന്തിരുനാഴി വയ്ക്കുന്ന വലിയ അടുപ്പില്‍ പുരോഹിതന്‍ തീപകര്‍ന്നാല്‍ ചെമ്പുകളൊക്കെ മറ്റടുപ്പുകളില്‍ തയാറാക്കും. വലിപ്പത്തിനനുസരിച്ച് ചെമ്പുകള്‍ക്കൊക്കെ ചേരുവകള്‍ക്ക് കൃത്യമായ കണക്കുണ്ട്. ചെമ്പിന്‍റെ അടിയില്‍ പിടിക്കാതിരിക്കാന്‍ ആദ്യം നെയ്യ് ഒഴിക്കും, പിന്നെ വെള്ളം നിറയ്ക്കും. തിളച്ചു കഴിഞ്ഞാല്‍ അരിയിടും.

അരി വെന്തു കഴിയുന്പോൾ തേങ്ങാപ്പീര, പിന്നെ പൊടിച്ച ശര്‍ക്കര, ഒടുവില്‍ പൊടിച്ച ഏലക്കയും ചുക്കും ജീരകവും. പാച്ചോര്‍ തയാറായാല്‍ ആദ്യം തോണിയിലേക്ക്. തോണിയില്‍നിന്ന് ട്രോളിയില്‍ മരപ്പെട്ടികളിലേക്ക്. പിന്നെ മണ്‍ കലങ്ങളിലേകകും മണ്‍ കോപ്പചട്ടികളിലേക്കും.

കലം (130 രൂപ), കോപ്പച്ചട്ടി (70 രൂപ) എന്നിങ്ങനെ രണ്ടുതരം വലിപ്പത്തിലുള്ള മൺപാത്രങ്ങളിലാണു പാച്ചോര്‍ വിതരണം. വെടിക്കെട്ടും കണ്ടു വഴിവക്കില്‍നിന്നു വാങ്ങിയ കവറില്‍ ഒരു കലം പാച്ചോര്‍ നേര്‍ച്ചയുമായി വീട്ടിലേക്കു മടങ്ങുന്ന ഭക്തര്‍ പെരുന്നാള്‍ പ്രഭാതത്തിലെ മധുരവും മണവും ചൂടുമുള്ള കാഴ്ചയാണ്.