വന്യമൃഗശല്യം നേരിടാന്‍ പദ്ധതി രൂപരേഖ തയാറാക്കണം: മന്ത്രി
Saturday, July 27, 2024 1:49 AM IST
പുത്തൂർ: മനുഷ്യ - വന്യമൃഗ ഏറ്റുമുട്ടല്‍ നേരിടുന്നതിന് പദ്ധതി രൂപരേഖ തയാറാക്കി പഞ്ചായത്ത് അധികൃതരുടെ സഹകരണത്തോടെ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് പരിഹാരം കാണണമെന്ന് മന്ത്രി കെ. രാജന്‍ വനംവകുപ്പ് ജീവനക്കാരോട് ആവശ്യപ്പെട്ടു.

മാസത്തിലൊരിക്കല്‍ പുത്തൂര്‍, പാണഞ്ചേരി, മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്‍റുമാരും വനംവകുപ്പ് ഉദ്യോഗസ്ഥരും യോഗംചേര്‍ന്ന് സ്ഥിതിഗതികള്‍ അവലോകനംചെയ്യണം. മൃഗങ്ങളുടെ ആക്രമണങ്ങളുടെ ഭാഗമായ ദുരന്തം ദേശീയ ദുരന്തത്തിന്‍റെ ഭാഗമായുള്ള എസ്ഡിആര്‍എഫില്‍ ഉള്‍പ്പെടുത്തിയതിനാല്‍ വന്യമൃഗ ആക്രമണം നേരിട്ടവര്‍ക്ക് മെച്ചപ്പെട്ട ധനസഹായം നല്‍കാന്‍ കഴിഞ്ഞു. മരംമുറിക്കുന്നതിന് നിലവിലുള്ള 64ലെ പട്ടയപ്രകാരമുള്ള ചട്ടം ഭേദഗതി ഉടന്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.


വിഷയങ്ങളില്‍ മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കാന്‍ കഴിയണം. അങ്ങനെയെങ്കില്‍ നിസാരതര്‍ക്കങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആര്‍. രവി, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ മിനി ഉണ്ണികൃഷ്ണന്‍, പി.പി. രവീന്ദ്രന്‍, ഇന്ദിര മോഹന്‍, ജില്ലാപഞ്ചായത്ത് അംഗം പി.വി. സജു, അഡീഷണല്‍ പ്രിന്‍സിപ്പല്‌ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പ്രമോദ് ജി.കൃഷ്ണന്‍, മുതിര്‍ന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അവലോകനയോഗത്തില്‍ സംബന്ധിച്ചു.