ഇഞ്ചക്കുണ്ട് കുടിയേറ്റത്തിന് 75
Saturday, July 27, 2024 1:31 AM IST
സ്വന്തം ലേഖകൻ

കൊടകര: കുടിയേറ്റത്തിന്‍റെ എഴുപത്തഞ്ചാം വാര്‍ഷികം ആഘോ ഷിക്കുകയാണ് കിഴക്കന്‍ മലയോരമേഖലയിലെ ഇഞ്ചക്കുണ്ട് കര്‍ഷകഗ്രാമം.

ജില്ലയിലെ ഏറ്റവും വലിയ രണ്ടു പഞ്ചായത്തുകളായ മറ്റത്തൂരിലും വരന്തരപ്പിള്ളിയിലുമായി വ്യാപിച്ചുകിടക്കുന്ന ശാന്തസുന്ദരപ്രദേശമായ ഇഞ്ചക്കുണ്ടിന് കഷ്ടപ്പാടുകളുടെയും ത്യാഗത്തിന്‍റെയും ഒരുപാട് കഥകളാണ് പറയാനുള്ളത്.

1950 കളിലാണ് കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കിലുള്ള രാമപുരം, കുറവിലങ്ങാട് പ്രദേശത്തുനിന്ന് ഏതാനും കുടുംബങ്ങള്‍ ഇവിടെയെത്തുന്നത്. 33 കുടുംബങ്ങളാണ് അന്നു കൃഷിചെയ്തു ജീവിക്കാനുള്ള ഭൂമിതേടിയെത്തിയത്. വരന്തരപ്പിള്ളി പഞ്ചായത്തിലെ പൗണ്ട്, വേലൂപ്പാടം പ്രദേശങ്ങളില്‍ എത്തിപ്പെട്ട ഇവര്‍ക്ക് ഇഞ്ചക്കുണ്ട് പ്രദേശത്തെ ഫലഭൂയിഷ്ടമായ മണ്ണ് ചൂണ്ടിക്കാട്ടിക്കൊടുത്തത് കരുവന്നൂര്‍ സ്വദേശി അബ്ദുല്ല എന്നയാളായിരുന്നു.

അക്കാലത്ത് ഇഞ്ചക്കാടുകള്‍ നിറഞ്ഞുകിടന്ന പ്രദേശം ഏറെ കഷ്ടപ്പാടുകള്‍ സഹിച്ചാണ് കുടിയേറ്റകര്‍ഷകര്‍ വെട്ടിവെളുപ്പിച്ച് കൃഷിയോഗ്യമാക്കിയെടുത്തത്. മലമ്പനിപോലുള്ള രോഗങ്ങളും വന്യജീവികളുടെയും ഇഴജന്തുക്കളുടെയും ആക്രമണവും പലരുടെയും ജിവന്‍ കവര്‍ന്നെങ്കിലും ഇച്ഛാശക്തിയുടെ കരുത്തില്‍ ജീവിതം പടുത്തുയര്‍ത്താന്‍ കുടിയേറ്റകര്‍ഷകര്‍ക്കായി.

ഇഞ്ചക്കുണ്ടിലേക്ക് ആദ്യം കുടിയേറിയ 33 പേരില്‍ ആരുംതന്നെ ഇന്നു ജീവിച്ചിരിപ്പില്ല. പില്‍ക്കാലത്തു കൂടുതല്‍ കര്‍ഷകകുടുംബങ്ങള്‍ കോട്ടയം ഭാഗത്തുനിന്ന് ഇഞ്ചക്കുണ്ടിലെത്തി സ്ഥിരതാമസമാക്കി. കാട്ടുപന്നി, മാന്‍ തുടങ്ങിയ മൃഗങ്ങളുടെ ശല്യമായിരുന്നു കൂടുതലായും അക്കാലത്ത് കര്‍ഷകര്‍ നേരിട്ടിരുന്നത്. വന്യമൃഗങ്ങളെ നേരിടാന്‍ ഒട്ടുമിക്ക കര്‍ഷകര്‍ക്കും അന്നു തോക്ക് ലൈസന്‍സ് നല്‍കിയിരുന്നു.


75 വര്‍ഷം പിന്നിടുമ്പോഴും ഇഞ്ചക്കുണ്ട് മേഖലയിലെ വന്യമൃഗശല്യം തുടരുകയാണ്. കുടിയേറ്റകാലത്ത് കാല്‍നടയ്ക്കു യോഗ്യമായ വഴിപോലും ഇല്ലാതിരുന്ന ഇഞ്ചക്കുണ്ടില്‍ ഇന്നു സഞ്ചാരയോഗ്യമായ റോഡുകളും സര്‍ക്കാര്‍സ്ഥാപനങ്ങളും മറ്റ് അടിസ്ഥാനസൗകര്യങ്ങളും ഉണ്ട്. അന്നത്തെ കുടിയേറ്റകര്‍ഷകര്‍ മുന്‍കൈയെടുത്താണ് ഇഞ്ചക്കുണ്ട് ലൂര്‍ദ്ദ് മാതാ പള്ളിയും ലൂര്‍ദ്ദുപുരം ഗവ. യുപി സ്‌കൂളും സ്ഥാപിച്ചത്.

കുറുമാലിപ്പുഴ അതിരിടുന്ന ഇഞ്ചക്കുണ്ട് പ്രദേശം പ്രകൃതിരമണീയമാണ്. പ്രദേശിക ടൂറിസം സാധ്യതയുള്ള മുനിയാട്ടുകുന്ന്, പരുന്തുപാറ, വെള്ളാരംപാടത്തെ വനംവകുപ്പിന്‍റെ മുളന്തോട്ടം, എള്ളുപാറ തുടങ്ങിയ സ്ഥലങ്ങള്‍ ഇഞ്ചക്കുണ്ട് മേഖലയിലാണ്.

ഇഞ്ചക്കുണ്ട് കുടിയേറ്റത്തിന്‍റെ സുവര്‍ണജൂബിലി ആഘോഷം രണ്ടായിരത്തില്‍ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കപ്പെട്ടിരുന്നു. മുന്‍മന്ത്രി കെ.എം. മാണി അടക്കമുള്ളവര്‍ അന്നു സുവര്‍ണ ജൂബിലി ആഘോ ഷങ്ങള്‍ക്ക് എത്തിയിരുന്നു.

കുടിയേറ്റത്തിന്‍റെ വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് ഇന്നു തുടക്കംകുറിക്കുകയാണ്. 11 മാസം നീളുന്ന ആഘോഷപരിപാടികള്‍ മന്ത്രി കെ. രാജന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും.

ഇതോടനുബന്ധിച്ചു സംഘടിപ്പിച്ചിട്ടുള്ള 'വന്യജീവിശല്യം - മനുഷ്യന്‍റെ ജീവനും സ്വത്തിനും സംരക്ഷണം' എന്ന വിഷയത്തിലുള്ള സെമിനാര്‍ ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യും.