ക്ഷേത്രത്തിൽ മോഷണം
Friday, July 26, 2024 1:40 AM IST
ഗുരുവായൂർ: മലബാർ ദേവസ്വംബോർഡിന് കീഴിലുള്ള തമ്പുരാൻപടി ആൽക്കൽ ബ്രഹ്മരാക്ഷസൻ ക്ഷേത്രത്തിൽ മോഷണം. ഭണ്ഡാരങ്ങളും വഴിപാട് കൗണ്ടറും കുത്തിത്തുറന്ന് പണം കവർന്നു.

ഇന്നലെ പുലർച്ചെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരനാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് ക്ഷേത്ര ഭാരവാഹികൾ ക്ഷേത്രത്തിലെത്തി. ക്ഷേത്രത്തിന് പുറത്തുള്ള രണ്ട് ഭണ്ഡാരങ്ങൾ കുത്തിത്തുറന്നു. പുറത്തുള്ള ഭണ്ഡാരങ്ങൾ രണ്ടാഴ്ച കൂടുമ്പോൾ തുറക്കാറുണ്ട്. അതുകൊണ്ട് ഭണ്ഡാരത്തിൽ കൂടുതൽ തുക ഉണ്ടാകാനുള്ള സാധ്യതയില്ലെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. ശ്രീകോവിലിനു മുന്നിലെ പ്രധാന ഭണ്ഡാരം കുത്തിത്തുറക്കാൻ ശ്രമം നടത്തിയിട്ടുണ്ട്.


വഴിപാട് കൗണ്ടറിന്‍റെ വാതിൽ തിക്കിത്തുറന്ന് അകത്തുകടന്ന മോഷ്ടാക്കൾ മേശയിൽ സൂക്ഷിച്ചിരുന്ന അയ്യായിരംരൂപയോളം കവർന്നു. സിസിടിവി കാമറകളുടെ സിവിആർ യൂണിറ്റ് മോഷ്ടാക്കൾ കൊണ്ടുപോയി. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. ഗുരുവായൂർ പോലീസ് അന്വേഷണം
ആരംഭിച്ചു.