കടൽഭിത്തി നിർമാണം: എടവനക്കാട് മനുഷ്യച്ചങ്ങല തീർത്തു പ്രതിഷേധം
Saturday, July 6, 2024 4:24 AM IST
വൈപ്പിൻ: എടവനക്കാട് തീരസംരക്ഷണത്തിൽ സർക്കാർ കാണിക്കുന്ന മെല്ലെപ്പോക്കിൽ പ്രതിഷേധിച്ച് ജനകീയ സമര സമിതിയുടെയും പഞ്ചായത്തിന്‍റെയും നേതൃത്വത്തിൽ എടവനക്കാട് മനുഷ്യച്ചങ്ങല തീർത്തു.

തീരസംരക്ഷണത്തിനായുള്ള 56 കോടിയുടെ പദ്ധതി കിഫ്ബി ഫണ്ട് ലഭിക്കുന്ന മുറയ്ക്കേ നടപ്പാക്കാനാവുവെന്ന് ജില്ലാ കളക്ടർ അറിയിച്ചത്.

ഇത് തൃപ്തികരമല്ലാത്ത സാഹര്യത്തിൽ സർവകക്ഷികളും സംഘടനകളും സംഘടിച്ച് ശക്തമായ സമരങ്ങൾ തുടങ്ങുന്നതിന്‍റെ മുന്നോടിയായിട്ടാണ് ഇന്നലെ മനുഷ്യച്ചങ്ങല തീർത്തത്.


വൈപ്പിൻ സംസ്ഥാന പാതയിൽ എടവനക്കാട് അണിയൽ മുതൽ ചാത്തങ്ങാട് മദ്രസ വരെ തീർത്ത ചങ്ങലയിൽ പഞ്ചായത്ത് പ്രസിഡന്‍റ് അസീന അബ്ദുൾ സലാം ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ സംബന്ധിച്ചു.

അടുത്ത സമരം അനിശ്ചിതകാലറിലേ നിരാഹാര സമരമാണ്. ഇതിനു ശേഷവും സമയബന്ധിതമായ സത്വര നടപടികൾ ഇല്ലെങ്കിൽ സമരം നഗരത്തിലേക്ക് കൂടി വ്യാപിപ്പിച്ച് കൂടുതൽ ശക്തമാക്കും. ഇതാണ് സമരസമിതിയുടെ നീക്കം.