പ്രളയസഹായധനം: കേരള ഗ്രാമീണ്‍ ബാങ്ക് നടപടിയില്‍ വിശദീകരണവുമായി എംപ്ലോയീസ് ഫെഡറേഷന്‍
Friday, August 23, 2024 11:08 PM IST
കോട്ടയം: പ്രളയസഹായധനമായി ലഭിച്ച തുകയില്‍നിന്ന് ലോണ്‍ ഈടാക്കിയ കേരള ഗ്രാമീണ്‍ ബാങ്ക് നടപടിയില്‍ വിശദീകരണവുമായി ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ. ദുരന്തബാധിത പ്രദേശത്ത് ആദ്യമായി ശാഖ തുടങ്ങുകയും ഏറ്റവും കൂടുതല്‍ വായ്പകള്‍ നല്‍കുകയും ചെയ്ത ബാങ്കാണ് കേരള ഗ്രാമീണ്‍ ബാങ്ക്. തികച്ചും ടെക്‌നിക്കല്‍ ആയിട്ടുള്ള ആ പ്രശ്‌നം പരിഹരിക്കുന്നതിനുള്ളില്‍, വ്യാപകമായി ഗ്രാമീണ്‍ ബാങ്കിനെയും ജീവനക്കാരെയും കുറ്റക്കാരാക്കിയും പിടിച്ചുപറിക്കാരാക്കിയുമൊക്കെ ചിത്രീകരിച്ചു വന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ജീവനക്കാരുടെ ആത്മാര്‍ഥതയെ മുറിവേല്‍പ്പിക്കുന്നതാണ്.

മാത്രവുമല്ല, ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി 10 വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ ബാങ്കിലെ ജീവനക്കാരുടെ അംഗീകൃത സംഘടനകളായ കേരള ഗ്രാമീൺ ബാങ്ക് എംപ്ലോയീസ് യൂണിയനും ഓഫീസേഴ്സ് യൂണിയനും (ബിഇഎഫ്എ) തീരുമാനിച്ചിട്ടുണ്ട്. ഇതിനു പുറമെ ജീവനക്കാരെല്ലാവരും തങ്ങളുടെ രണ്ട് ദിവസത്തെ വേതനത്തിന് തുല്യമായ തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനിരിക്കുകയുമാണ്.


ജീവനക്കാരെയും സ്ഥാപനത്തെയും മോശമാക്കിക്കൊണ്ടുള്ള വാര്‍ത്തകളുടെ യഥാര്‍ഥ കാരണം കൃത്യസമയം പ്രതികരണം നടത്താത്ത മാനേജ്‌മെന്‍റിന്‍റെ ഭാഗത്തുനിന്നും വന്ന വീഴ്ച മാത്രമാണ്. അതിന് ബാങ്കിനെയും ജീവനക്കാരെയും മോശമാക്കി ചിത്രീകരിക്കരുത് എന്നും ജില്ലാ പ്രസിഡന്‍റ് വി.പി. ശ്രീരാമനും സെക്രട്ടറി കെ.കെ. ബിനുവും പ്രസ്താവനയില്‍ അറിയിച്ചു.