സിനിമാവിശേഷങ്ങൾ പങ്കുവച്ച് സംസ്ഥാന പുരസ്കാര ജേതാവ്
Thursday, August 22, 2024 11:49 PM IST
കോട്ടയം: ആടുജീവിതം സിനിമയില്‍ ശബ്ദമിശ്രണം ശ്രമകരമായിരുന്നെന്ന് സംസ്ഥാന പുരസ്കാര ജേതാവ് ശരത് മോഹൻ. കോട്ടയം പ്രസ് ക്ലബ്ബിന്‍റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

400 മണിക്കൂറുകള്‍ സിനിമയ്ക്കായി മാറ്റിവച്ചു. അതിന്‍റെ പ്രയോജനം ലഭിച്ചു. സാധാരണ വികാരങ്ങള്‍ പ്രതിഫലിപ്പിക്കാന്‍ സിനിമയില്‍ സംഗീതമാണ് ഉപയോഗിച്ചിരുന്നത്. ആടുജീവിതത്തില്‍ ആടുകളുടെയും ഒട്ടകങ്ങളുടെയും കരച്ചില്‍, കാറ്റിന്‍റെ ശബ്ദം എന്നിവ മാത്രമാണുണ്ടായിരുന്നത്. ഇവയെ മനോഹരമായി ദൃശ്യങ്ങളിലേക്ക് കൊണ്ടുവരിക എന്നത് വെല്ലുവിളിയായിരുന്നു. ഭൂരിഭാഗം സീനുകളും ഔട്ട്‌ഡോര്‍ ആയിരുന്നു.

സമയമെടുത്ത് പുതിയ തരം സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് സിനിമ ചെയ്തത്. ബാഹുബലിയില്‍ അസിസ്റ്റ് ചെയ്യുന്ന സമയത്ത് എല്ലാ ഭാഷകളിലുമായി 700 മണിക്കൂര്‍ വരെ മാറ്റിവച്ചു. ബിഗ് ബജറ്റ് സിനിമകളിലാണ് ശബ്ദ മിശ്രണത്തിനു കൂടുതല്‍ സാധ്യത ലഭിക്കുന്നത്. മലയാളത്തില്‍ അത്തരം ചിത്രങ്ങള്‍ കുറവാണ്. റസൂല്‍ പൂക്കുട്ടിക്കൊപ്പം നേരത്തെ ചില വര്‍ക്കുകള്‍ ചെയ്തിട്ടുണ്ട്. അദ്ദേഹം വഴിയാണ് ആടുജീവിതത്തിലേക്കെത്തിയത്.

2018ലാണ് അദ്ദേഹം സിനിമയെക്കുറിച്ചുപറയുന്നത്. 2022ല്‍ തുടങ്ങി. അടുത്ത രണ്ടു വര്‍ഷങ്ങളിലായാണു പൂര്‍ത്തിയാക്കിയത്. സിഎംഎസ് കോളജിലായിരുന്നു പഠനം. പഠനത്തിനിടെ ആല്‍ബം ചെയ്തപ്പോഴാണ് സൗണ്ട് സ്റ്റുഡിയോ കാണുന്നത്. അതോടെ സൗണ്ട് എന്‍ജിനിയറിംഗ് പഠിക്കാനാഗ്രഹിച്ചു. തൃശൂര്‍ ചേതന ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് സൗണ്ട് എന്‍ജിനിയറിംഗില്‍ ഡിപ്ലോമയെടുത്തു. ഇതുവരെ 115 സിനിമകള്‍ ചെയ്തു. 2010 മുതല്‍ മുംബൈ കേന്ദ്രീകരിച്ചാണ് ജോലി ചെയ്യുന്നത്. 2016 മുതല്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നു. ഹിന്ദി ഡോക്യുമെന്‍ററിയാണു പുതിയതായി ചെയ്യുന്നതെന്നും ശരത് മോഹന്‍ പറഞ്ഞു.


‘ദേശീയതലത്തിൽ ശബ്ദമിശ്രണത്തെ
ഒഴിവാക്കിയത് നിരാശയുണ്ടാക്കി’

കോട്ടയം: ദേശീയതലത്തില്‍ അവാര്‍ഡിനു പരിഗണിക്കുന്നതില്‍നിന്ന് ശബ്ദമിശ്രണത്തെ ഒഴിവാക്കിയത് താനടക്കമുള്ള സൗണ്ട് എന്‍ജിനിയര്‍മാരെ നിരാശരാക്കുന്നതായി സംസ്ഥാന പുരസ്‌കാരം നേടിയ വൈക്കം കല്ലറ സ്വദേശി ശരത് മോഹന്‍. ‘ആടുജീവിതം’എന്ന സിനിമയിലെ ശബ്ദമിശ്രണത്തിനാണ് ശരത് മോഹന് പുരസ്‌കാരം ലഭിച്ചത്. 'സിങ്ക് സൗണ്ട്, സൗണ്ട് ഡിസൈന്‍, സൗണ്ട് മിക്‌സിംഗ് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായാണു പുരസ്‌കാരത്തിനു പരിഗണിച്ചിരുന്നത്.

ഇത്തവണ സൗണ്ട് ഡിസൈന് മാത്രമാണ് അവാര്‍ഡ് നല്‍കിയത്. മറ്റു രണ്ടു വിഭാഗങ്ങളെ ഒഴിവാക്കി. ഈ രണ്ടു വിഭാഗങ്ങളെും പരിഗണിക്കണമെന്നാവശ്യപ്പെട്ട് പാന്‍ ഇന്ത്യന്‍ തലത്തില്‍ സൗണ്ട് എന്‍ജിനിയര്‍മാര്‍ ചേര്‍ന്ന് നിവേദനം നല്‍കിയിട്ടുണ്ടെന്ന് ശരത് മോഹന്‍ പറഞ്ഞു.