ശബരി എയര്‍പോര്‍ട്ട്: സംസ്ഥാന ഫയലുകള്‍ ഇഴയുന്നു
Thursday, August 22, 2024 11:49 PM IST
കോട്ടയം: ശബരി എയര്‍പോര്‍ട്ട് നിര്‍മാണം വേഗത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാരന്‍റെ ഇടപെടല്‍ നിര്‍ണായകം. പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാനും പുതിയ സമിതിയെ നിയമിച്ച് സാമൂഹിക ആഘാത പഠനം നടത്താനുമുള്ള നടപടികളാണ് ഇഴയുന്നത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സമിതിയാണ് മുന്‍പ് ആഘാത പഠനം നടത്തിയതെന്നതിനാലാണ് ഹൈക്കോടതി സ്ഥലം ഏറ്റെടുക്കലിന് സ്റ്റേ പുറപ്പെടുവിച്ചത്. നിലവില്‍ സ്വതന്ത്ര സമിതി ദേശവാസികളുടെ അഭിപ്രായവും ആശങ്കയും ആരാഞ്ഞ് റിപ്പോര്‍ട്ട് നല്‍കണം. ഇതിനുശേഷം വേണം സ്ഥലം ഏറ്റെടുക്കല്‍ നടപടികളിലേക്കു കടക്കാന്‍. ബിലീവേഴ്‌സ് ചര്‍ച്ചിന്‍റെ കൈവശത്തിലുള്ള ചെറുവള്ളി എസ്റ്റേറ്റിന്‍റെ നടപ്പ് മൂല്യവില കോടതിയില്‍ കെട്ടിവയ്ക്കുന്നതുള്‍പ്പെടെ നടപടിയും പൂര്‍ത്തിയാക്കണം.

എയര്‍പോര്‍ട്ട് നിര്‍മാണം അതിവേഗ പദ്ധതിയില്‍പ്പെടുത്താന്‍ കേന്ദ്രാനുമതി നല്‍കുന്ന പിഎം-ഗതിശക്തി വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റോഡും റെയിലും വിമാനത്താവളവും ജലഗതാഗതവും ഉള്‍പ്പെടുന്ന ബഹുതല മാതൃകയിലുള്ള അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്കായി വിവിധ മന്ത്രാലയങ്ങളുടെ ഏകോപനം സാധ്യമാക്കി അനുമതി നല്‍കുന്ന കേന്ദ്ര സംവിധാനമാണ് പിഎം-ഗതിശക്തി. സംസ്ഥാന സര്‍ക്കാരുകള്‍ തയാറാക്കുന്ന മാസ്റ്റര്‍ പ്ലാനുകള്‍ ഈ വകുപ്പ് പരിശോധിച്ച് അനുമതി നല്‍കുന്നതാണ് രീതി.


ശബരി എയര്‍പോര്‍ട്ട് നിര്‍മാണ ചുമതലയുള്ള കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ (കെഎസ്‌ഐഡിസി) സമര്‍പ്പിച്ച പദ്ധതി ശിപാര്‍ശ പരിഗണിച്ചാണു കേന്ദ്രാനുമതി ലഭിച്ചിരിക്കുന്നത്.

അവസാനഘട്ടമായി കേന്ദ്ര വ്യോമയാന ഡയറക്ടര്‍ ജനറലിന്‍റെ (ഡിജിസിഎ) അംഗീകാരവും വനംപരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതിയും മാത്രമേ കേന്ദ്രത്തില്‍നിന്നു ലഭിക്കാനു ള്ളൂ. ഇതു ലഭിക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ വിജ്ഞാപനവും നടപടിക്രമങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാവണം. വയനാട് ദുരന്ത പശ്ചാത്തലത്തില്‍ ശബരി എയര്‍പോര്‍ട്ട് ഉള്‍പ്പെടെ വിവിധ പദ്ധതികളുടെ നടപടികള്‍ സംസ്ഥാനാ സര്‍ക്കാരിന് നിർത്തിവയ്‌ക്കേണ്ടിവന്നു. ശബരി റെയില്‍വേയ്‌ക്കൊപ്പം ശബരി എയര്‍പോര്‍ട്ടും സംസ്ഥാനത്തിന് നഷ്ടമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.