നിര്‍ത്തലാക്കിയ അനധികൃത മെറ്റല്‍ ക്രഷര്‍ പുനരാരംഭിക്കാന്‍ നീക്കം
Thursday, August 22, 2024 11:48 PM IST
കെഴുവംകുളം: കൊഴുവനാല്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് ചേര്‍പ്പുങ്കല്‍ കെഴുവംകുളം ലക്ഷംവീട് കോളനിക്കു സമീപം നിയമവിരുദ്ധമായും പരിസ്ഥിതിക്കു ദോഷകരമായും പ്രവര്‍ത്തിക്കുന്നുവെന്ന പരാതിയെത്തുടര്‍ന്ന് നിര്‍ത്തലാക്കിയ മെറ്റല്‍ ക്രഷര്‍ പുനരാരംഭിക്കുവാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് കെഴുവംകുളം പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

പഞ്ചായത്ത് ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം പൊതുജനങ്ങളുടെ പരാതിയെത്തുടര്‍ന്നാണ് നിര്‍ത്തലാക്കിയത്. ഈ സാഹചര്യത്തില്‍ പരിസ്ഥിതിനിയമങ്ങള്‍ പാലിക്കാതെ വീണ്ടും ക്രഷര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നതായി നാട്ടുകാര്‍ പറഞ്ഞു. 200 മീറ്ററിനുള്ളില്‍ വീടുകള്‍ പാടില്ലെന്നിരിക്കേ പന്ത്രണ്ടോളം വീടുകള്‍ നിശ്ചിത ദൂരപരിധിയില്‍ സ്ഥിതി ചെയ്യുന്നുണ്ട്. തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയും 250 മീറ്ററിനുള്ളിലാണ്. കൊച്ചുകുട്ടികള്‍ പഠിക്കുന്ന അങ്കണവാടിയും ഗവണ്‍മെന്‍റ് എല്‍പി സ്‌കൂളും മൂന്നു ക്ഷേത്രങ്ങളും അഞ്ഞൂറ് മീറ്റര്‍ പരിധിയില്‍ ഉള്‍പ്പെടുന്നു. മെറ്റല്‍ ക്രഷറിലേക്ക് വലിയ ടോറസ് പോലുള്ള വാഹനങ്ങള്‍ വരുന്നത് കാല്‍നടയാത്ര പോലും അസാധ്യമാക്കും. റോഡിന് പല സ്ഥലത്തും മൂന്നു മീറ്റര്‍ വീതിയാണുള്ളത്.


ഈ സാഹചര്യത്തില്‍ നിര്‍ത്തലാക്കിയ മെറ്റല്‍ ക്രഷര്‍ പുനരാരംഭിക്കുവാനുള്ള നീക്കത്തില്‍നിന്നും അധികാരികള്‍ പിന്‍വാങ്ങണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ നടത്തുമെന്നും നാട്ടുകാര്‍ പറഞ്ഞു.