പാലായില്‍ വൈദ്യുതിമുടക്കം പതിവാകുന്നു
Thursday, August 22, 2024 11:48 PM IST
പാലാ: മഴ പെയ്താലോ കാറ്റു വീശിയാലോ പാലാ മേഖലയില്‍ വൈദ്യുതിതടസം പതാവാകുന്നു. കോടിക്കണക്കിനു രൂപ ചെലവഴിച്ച് എബിസി കേബിളുകള്‍ സ്ഥാപിച്ചെങ്കിലും പാലായിലെ വൈദ്യുതിമുടക്കത്തിന് പരിഹാരമായില്ല.

കഴിഞ്ഞ ദിവസം പുലര്‍ച്ചെയുണ്ടായ കാറ്റില്‍ പോയ വൈദ്യുതി പത്തു മണിക്കൂറിനു ശേഷമാണ് ചില ഭാഗങ്ങളിലെങ്കിലും പുനഃസ്ഥാപിക്കാനായത്. ചെത്തിമറ്റം, വെള്ളാപ്പാട്, കടപ്പാട്ടൂര്‍, വെള്ളിയേപ്പള്ളി, മീനച്ചില്‍, ഇടപ്പാടി, പന്ത്രണ്ടാംമൈല്‍, മേഖലകളില്‍ ഇതിലും കൂടുതല്‍ സമയം വൈദ്യുതി തടസപ്പെട്ടു.

ഇന്‍റഗ്രേറ്റഡ് പവര്‍ ഡിസ്ട്രിബ്യൂഷന്‍ സ്‌കീം, ആക്സിലേറ്ററി പവര്‍ ഡെവലപ്മെന്‍റ് പ്രോജക്‌ട് എന്നിങ്ങനെ കോടികളുടെ പദ്ധതികള്‍, ഓരോ 100 മീറ്ററിലും ട്രാന്‍സ്ഫോര്‍മറുകള്‍, ഇന്‍റര്‍ ലിങ്കിംഗ് സംവിധാനം എന്നിങ്ങനെ നിരവധി പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടെങ്കിലും വൈദ്യുതിതടസത്തിന് പരിഹാരമാകുന്നില്ല.


കരൂര്‍, പേണ്ടാനംവയല്‍, നെല്ലിയാനി ബൈപാസ്, ഇടനാട്, വലവൂര്‍, കുടക്കച്ചിറ മേഖലകളിലെ ഉപയോക്താക്കള്‍ക്ക് തുടച്ചയായി വൈദ്യുതിതടസപ്പെടുന്ന അവസ്ഥയാണ്. വൈദ്യുതിതടസം സിവില്‍ സ്റ്റേഷന്‍റെ പ്രവര്‍ത്തനത്തെയും ബാധിച്ചു. വിവിധ ആവശ്യങ്ങള്‍ക്ക് ഓഫീസുകളില്‍ എത്തിയവര്‍ക്ക് ഡിജിറ്റല്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ നിരാശരായി മടങ്ങേണ്ടിവന്നു.

അടിക്കടിയുണ്ടാകുന്ന വൈദ്യുതിതടസത്തിനെതിരെ മുഖ്യമന്ത്രിക്കും വൈദ്യുതിമന്ത്രിക്കും ജില്ലാ കളക്ടര്‍ക്കും എംഎല്‍എയ്ക്കും പാലാ പൗരാവകാശസമിതി പരാതി നല്‍കിയിട്ടുണ്ട്.