താഴത്തുവടകര - ചിറക്കല്‍പാറയില്‍ പുതിയ പാലത്തിന് 20.22 കോടി രൂപ
Thursday, August 22, 2024 11:48 PM IST
മണിമല: മണിമലയാറ്റില്‍ താഴത്തുവടകര - ചിറയ്ക്കല്‍പാറ ഭാഗത്ത് മണിമലയാറിനു കുറുകെ കോട്ടയം, പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന പുതിയ പാലം നിര്‍മിക്കുന്നതിന് 20.22 കോടി രൂപയുടെ സാങ്കേതിക അനുമതിയായതായി ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അറിയിച്ചു. വര്‍ഷങ്ങളായുള്ള ആവശ്യത്തിന് ഇതോടെ പരിഹാരമായി. 76 മീറ്റര്‍ നീളത്തില്‍ 11 മീറ്റര്‍ വീതിയിലുമുള്ള പാലത്തില്‍ 7.5 മീറ്റര്‍ വീതിയിലാണ് ടാറിംഗ്. ഇരുവശങ്ങളിലും 1.5 മീറ്റര്‍ വീതം വീതിയില്‍ നടപ്പാതയുമുണ്ട്.

പാലം പൂർത്തിയാകുന്നതോടെ താഴത്തുവടകര ഹയര്‍ സെക്കന്‍ഡറി, നിര്‍ദിഷ്ട സര്‍ക്കാര്‍ നഴ്‌സിംഗ് കോളജ്, സാമൂഹ്യനീതി വകുപ്പിന്‍റെ കീഴിലുള്ള നിര്‍ദിഷ്ട ഭിന്നശേഷി ഗ്രാമം ഉള്‍പ്പെടെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍, സ്വകാര്യ ആശുപത്രികള്‍, കോട്ടാങ്ങല്‍ ക്ഷേത്രം തുടങ്ങിയ സ്ഥാപനങ്ങളിലേക്കും മല്ലപ്പള്ളി, വായ്പ്പൂര്‍, കോട്ടാങ്ങല്‍, ചുങ്കപ്പാറ, എരുമേലി പ്രദേശങ്ങളിലേക്കും ചുരുങ്ങിയ ദൂരത്തില്‍ സഞ്ചരിക്കാനാകും.

നിലവില്‍ എട്ടുകിലോമീറ്ററോളം ചുറ്റി സഞ്ചരിച്ചാണ് കങ്ങഴ, വെള്ളാവൂര്‍, കുളത്തൂര്‍മൂഴി എന്നീ പ്രദേശങ്ങളിലെ ജനങ്ങള്‍ ഇവിടങ്ങളിലെത്തുന്നത്. ഏക ആശ്രയമായിരുന്ന ജലസേചന വകുപ്പിന്‍റെ കടത്തുവള്ളം ഇപ്പോള്‍ നിലച്ചിരിക്കുകയാണ്.

ജലസേചനവകുപ്പിന്‍റെ തന്നെ കോസ്‌വേ എന്ന ആശയം വളരെ മുമ്പ് തന്നെ ആലോചിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് പുതിയ പാലം എന്ന ആവശ്യമുന്നയിച്ച് ധനവകുപ്പിനും പൊതുമരാമത്ത് വകുപ്പിനും നിരന്തരം നിവേദനങ്ങളും നിയമസഭയില്‍ സബ്മിഷനും സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ധനകാര്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും പ്രത്യേകപരിഗണനയില്‍ 2022-23 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ 20 ശതമാനം തുക അനുവദിച്ച പദ്ധതികളുടെ പട്ടികയില്‍ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലേക്ക് അനുവദിച്ച ഏക പദ്ധതിയായി 13 കോടിയുടെ ഈ പദ്ധതി ഉള്‍പ്പെടുത്തി.


പദ്ധതി സംബന്ധിച്ച് സോയില്‍ ഇന്‍വെസ്റ്റിഗേഷനു ശേഷം എസ്റ്റിമേറ്റ് തയാറാക്കുന്ന ഘട്ടത്തില്‍ മണിമലയാറ്റില്‍ 2021 ഒക്‌ടോബറിലുണ്ടായ വെള്ളപ്പൊക്കം കൂടി കണക്കിലെടുത്ത് പുതിയ പാലം ഉയര്‍ത്തി നിര്‍മിക്കാന്‍ തീരുമാനമെടുക്കുകയും അതനുസരിച്ചുള്ള പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം തുക 20.22 കോടിയായി വർധിക്കുകയും ചെയ്തു. ബജറ്റില്‍ അനുവദിച്ച 13 കോടിക്ക് പുറമേയുള്ള തുക അധികമായി അനുവദിച്ച് ധനമന്ത്രിയുടെ പ്രത്യേക ഉത്തരവിലൂടെയും പൊതുമരാമത്ത് മന്ത്രിയുടെ പ്രത്യേക ഇടപെടലിലൂടെയുമാണ് ഇപ്പോള്‍ അന്തിമാനുമതി ലഭിച്ചിരിക്കുന്നത്.

പാലത്തിന്‍റെ സോയില്‍ ഇന്‍വെസ്റ്റിഗേഷനും ഡിസൈനും അടക്കം പൂര്‍ത്തിയാക്കി പൂര്‍ണമായ എസ്റ്റിമേറ്റ് തയാറാക്കിയിരിക്കുന്നതിന് സാങ്കേതിക അനുമതി കൂടി ലഭ്യമായതിനാല്‍ ഈയാഴ്ച തന്നെ ടെൻഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാകുമെന്ന് ചീഫ് വിപ്പ് അറിയിച്ചു.